Saturday, August 8, 2020

malayalam story #ഗാഥ

#ഗാഥ 

#ഗാഥ malayalam story 

malayalam story #ഗാഥ


ശരീരത്തിൽ നിന്നും വേറിട്ടു കിടന്ന തുണി നേരെ പിടിച്ചിട്ട് കിടക്കയിൽ നിന്നെഴുന്നേറ്റ് അഴിഞ്ഞുവീണ മുടിത്തുമ്പ് അമ്മക്കെട്ട് കെട്ടി 

ബാത്റൂമിലെ സ്വിച്ച് ഇട്ട് ഉള്ളിലേക്ക് കയറി. 


വിള്ളൽ വീണ പൈപ്പിലൂടെ വെള്ളം പൊട്ടി ഒലിക്കുന്നുണ്ട്. 

ശരീരത്തോട് ഒട്ടിച്ചേർന്ന നിന്ന തുണികക്ഷണം ടവൽ റാക്കിലേക്ക് വച്ച് മുടി മെല്ലെ അഴിച്ചു. 

വെള്ള പുതച്ച വെളുത്ത ശരീരത്തിന് മേലെ മുടി തുമ്പുകൾ പാറിപ്പറന്നു നിന്നു. 

അരിച്ചിറങ്ങിയ തണുത്ത വെള്ളത്തിൽ അവളുടെ നഗ്നമേനി വിറകൊണ്ടു. 

"വേണു..."


കട്ടിലിൽ ഉറങ്ങിക്കിടന്ന വേണുവിനെ  അവൾ തട്ടി വിളിച്ചു.. 

"വേണു...എഴുന്നേക്ക് എന്നെ ഒന്ന് ഡ്രോപ്പ് ചെയ്..."

"ഹേ..ഗാഥാ നേരം വെളുത്തോ..? "

"ആറരയാകുന്നു..."

"പിന്നെ പോയാൽ പോരെ കാമോൺ ഗാഥ...

നിന്റെ ചൂടുകൊണ്ടിങ്ങനെ കിടക്കാൻ...

I really want you..gadha...!!"


അവളുടെ കയ്യിൽ പിടിച്ചു കട്ടിലിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു.. 

വേണുവിന് ഇടതും വലതുമായി അവളുടെ കൈകൾ കുത്തി അവന് അഭിമുഖമായി നിന്നു 

മുടി കഴുത്തിലൂടെ ഊർന്ന് വേണുവിന്റെ മുഖത്തേക്ക് വീണു. 

ചന്ദനസോപ്പിന്റെ നറുമണം അവൻ ആവേശത്തോടെ ശ്വസിച്ചു. 

"മുടി ഉണങ്ങിയല്ലേ..? "

കാച്ചെണ്ണയുടെ നറുമണം വറ്റിപ്പോയിരുന്നു.. 

ചുവന്ന വട്ടപ്പൊട്ടിലേക്ക് നോക്കി അവൻ പറഞ്ഞു 

"നിന്റെ കണ്ണുകളിൽ കാമം കത്തുന്ന കാണുന്നതിൽ എനിക്ക് ഭയങ്കര സന്തോഷമാണ്... 



നിന്നിലെ പെണ്ണിനെ അറിയാൻ;

ഇത്രയും സൗന്ദര്യമുള്ള മറ്റൊരു ശരീരം ഇതുവരെ  ഞാൻ കണ്ടിട്ടില്ല...!!"

"ഏയ്...വർണന ഒക്കെ ഇഷ്ടമായി 

വരൂ പോകാം ഓഫീസിൽ വച്ച് കാണാം.."

"Ohh...few minutes...darling..!!

ഞാൻ വേഗം വരാം.. "

അവളുടെ കൈകളിൽ പിടിച്ചു കട്ടിലിലേക്ക് കിടത്തി വേണു എഴുന്നേറ്റു ബാത്രൂമിലേക്ക് നടന്നു. 

കാറിന്റെ ചില്ലിലെ മഞ്ഞുതുള്ളികൾ തുടച്ചു മാറ്റി വേണു കാർ മുന്നോട്ടെടുത്തു. 

"ഹാ...എന്താ തണുപ്പ് 

നീയാ ഗ്ലാസ് പിടിച്ചിട്ടേ.."

വേണു അവളോട് പറഞ്ഞു. 

മൂളിക്കൊണ്ട് അവൾ ഗ്ലാസ്‌ മുകളിലേക്ക് പൊക്കി 

പട്ടണം ഉണർന്ന് വരുന്നു. 

നിശബ്ദമായ പാതയിലൂടെ വണ്ടി തെന്നി നീങ്ങി 

"പോകുന്നകാര്യം എന്തായി..?"

വേണുവിനെ നോക്കിക്കൊണ്ട് ഗാഥ ചോദിച്ചു. 

"ഉച്ചക്ക് ശേഷം ഇറങ്ങും.."

"നീലഗിരിയിലേക്ക് എന്നെ എന്താ ക്ഷണിക്കാഞ്ഞത്...? "

അവളെ നോക്കി വേണു ഒന്ന് ചിരിച്ചു. 

"നാളെ രാവിലെ കാനഡയിൽ നിന്ന് അച്ഛൻ വരും കൂട്ടിക്കൊണ്ട് വരാൻ എനിക്കും പോണം. 

പിന്നെ അച്ഛന്റെ ഫ്രണ്ട്‌ മാധവൻ അങ്കിളും ഫാമിലിയും വരുന്നുണ്ട്..." 

"പിന്നെ...അവിടെ എന്തെങ്കിലും വിശേഷം ഉണ്ടോ..?" 

"വിശേഷം ഒക്കെ പോയ്‌ വന്നു പറയാം..." 

സെന്റർ ഗ്ലാസിൽ നോക്കി അത് പറയുമ്പോൾ  വേണു ഒന്ന് പതറിയിരുന്നു.

"എന്ന ഇനി മടക്കം..?"


"രണ്ട് മൂന്ന് ദിവസം ഞാൻ അവിടായിരിക്കും,  

പിന്നെ ഇങ്ങോട്ട്.."

ഓടുമേഞ്ഞ വീടിന്റെ മുന്നിൽ കാർ വന്നു നിന്നു. 

"ശരി ഞാൻ വരട്ടെ.." കാറിൽ നിന്നവൾ ഇറങ്ങിക്കൊണ്ട് പറഞ്ഞു 

"ബൈ..."

ഡോർ അടച്ചുസാരി തുമ്പ് തോളിലൂടെ പിടിച്ചിട്ടവൾ വീട് ലക്ഷ്യമാക്കി നടന്നു 

വണ്ടി തിരിക്കുന്ന ശബ്ദം കേട്ട് അവൾ ഒന്ന് നിന്നു, പിന്നെ അവന്റെ അടുത്തേക്ക് നടന്നു. 

"ഓഫീസിൽ വന്നിട്ടേ പോകാവൂ... 

പിന്നെ വിശേഷം എന്തായാലും,  ഞാൻ നോക്കിയിരിക്കും... പോയ്‌ വാ..."

ഗാഥ തിരികെ നടന്നു .


"എന്താടി മുഖത്തൊരു ഉറക്കച്ചടവ്..? "

അടുക്കളയിലേക്ക് ചെന്നപ്പോ അമ്മയുടെ ചോദ്യം കേട്ട് ഒന്ന് നോക്കി. 

അടുപ്പ് കല്ലിനോട് ചേർന്നിരുന്ന ചോറ്റുപാത്രം തുറന്ന് സ്റ്റീൽ ഗ്ലാസിലേക്ക് കട്ടൻ ചായ ഒഴിച്ച് റൂമിലേക്ക്‌ നടന്നു. 

"എടി നിനക്ക് വൈകിട്ട് വരില്ലെങ്കിൽ ആരെയെങ്കിലും വിട്ടൊന്ന് പറഞ്ഞു കൂടെ..?"

പിന്നാലെ നടന്നോണ്ട് അമ്മ പറഞ്ഞു 

"ഓഫീസിൽ ജോലി ഉള്ളത് കൊണ്ട വരാഞ്ഞത്.പിന്നെ അവിടെ പോയാൽ എപ്പോ വരും പോകും എന്നൊന്നും പറയാൻ പറ്റില്ല..."

"ഉവ്വുവ്വ്...നിന്റെ ജോലി വേറെ ആർക്കും ഇല്ലാത്ത പോലല്ലേ. ജോലിക്ക് പോയ്‌ വയർ നിറച്ചുകൊണ്ട് കയറി വരരുത് ഇങ്ങോട്ട്..." 

അവളുടെ വായടപ്പിക്കും വിധമായിരുന്നു അമ്മയുടെ സംസാരം 

ജനാലയോട് ചേർന്ന മേശക്കരികിലെ കസേരയിലേക്കിരുന്നു 

ജനാലയിലൂടെ പുറത്തേക്ക് നോക്കി കുറേ നേരമിരുന്നു. 

Hail stone എന്ന കമ്പനിയിൽ ജോയിൻ ചെയ്യുമ്പോൾ, താൻ ഓഫീസ് കോർഡിനേറ്റർ ആയിരുന്നു... വിദേശത്തു നിന്ന് മകൻ എത്തുന്നുണ്ടെന്നും, നാളെ മുതൽ ഗാഥാ വേണുവിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടെയാകുമെന്ന് മേനോൻ സർ പറഞ്ഞ അന്നുമുതൽ വേണു വിന്റെ കൂടെ എന്തിനും നിഴലായി  ഞാൻ ഉണ്ടായിരുന്നു... 


വേണു വന്നതിൽ പിന്നെ ബിസിനസ് ഒന്നുടെ വളർന്നു...

ആഴ്ചകളും, മാസങ്ങളും കടന്നുപോകുന്നിന്നതിന്റെ ഇടയിൽ ബോസും സെക്രട്ടറി എന്നതിൽ നിന്നും വളർന്നു പരസ്പരം ഒരു മനസ്സും ഒരു ശരീരവും ആയി മാറുകയായിരുന്നു...ഒരു സ്ത്രീ ആഗ്രഹിക്കുന്ന മുഴുവൻ സ്നേഹവും വേണു തനിക് തരാറുണ്ട്...വേണുവിന്റെ വർണനകളിൽ തന്റെ ശരീരം പലപ്പോഴും  കോരിത്തരിക്കാറുണ്ട്...

ഇപ്പോഴും തന്റെ സാരിയിൽ വേണുവിന്റെ ഗന്ധം തങ്ങി നിൽക്കുന്നതായി ഗാഥക്ക് 

തോന്നി. 

......... 



പത്തുമണിയോടെ ഓഫീസിലേക്ക് ഗാഥ എത്തി 

നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞ് ഇറങ്ങാൻ റെഡിയായിക്കൊണ്ടിരുന്ന ശ്യാം ഗാഥയെ കണ്ടപാടെ അടുത്തേക്ക് വന്നു 

"Good morning ഗാഥ..."

"Very good morning ശ്യാം.. "

"താനും പോകുന്നോ നീലഗിരിക്ക്..? "

"ഏയ് ഇല്ല അവിടെന്തോ ഫാമിലി പ്രോഗ്രാം.." 

"ഉം...പിന്നെ തന്റെ ക്യാബിനിൽ വേണുവിന് ഏൽപ്പിക്കാൻ കമ്പനിയുടെ ഈ മാസത്തെ റെക്കോർഡ്സ് ഇരിപ്പുണ്ട് താൻ ഒന്ന് സൈൻ ചെയ്ത് സർ നെ  ഏൽപ്പിക്കണം.."

"ആ ഞാൻ നോക്കിക്കോളാം 

ശ്യാം ഇറങ്ങിക്കോളൂ..." 

ശരി ശ്യാം ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു 

"ഹലോ ഗാഥ...പറയാൻ വിട്ട് പോയ്‌..."തിരിച്ചു വന്നു കഥയുടെ മുന്നിൽ ശ്യാസം അടക്കിപ്പിടിച്ച് ശ്യാം നിന്നു. 

"എന്താ ശ്യാം...? "

"തന്നെ കാണാൻ എന്തോ ഇന്ന് നല്ല ഭംഗിയുണ്ട്..."

"ഓ അതായിരുന്നോ..."

ഗാഥാ ചിരിച്ചു.. 

"താങ്ക്സ്...." 

"വെൽക്കം ഗാഥ.." 

ശ്യാം വീണ്ടും വെളിയിലേക്ക് നടന്നു. 


.................... 

ഉച്ചയാകാറായപ്പോഴേക്കും വേണു ഓഫീസിലേക്ക് എത്തി. 

ഗാഥ റെക്കോർഡ്സും മറ്റ് പേപ്പറുകളുമായ് വേണുവിന്റെ കാബിനിൽ വന്നു നിന്നു ഉള്ളിൽ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു വേണു. 

അകത്തേക്ക് കയറിചെല്ലാൻ കൈകൊണ്ട് ആംഗ്യം കാട്ടി വിളിച്ചു. 

ഡോർ തുറന്ന് ഉള്ളിലേക്ക് കയറി. 

ഫോണിലെ സംസാരം നിലക്കാതെ തുടരുന്നത് കണ്ട് ഗാഥ തിരികെ പോകാൻ തുടങ്ങി. 

"ഗാഥ... one minute.. "

"ഏയ് സാരമില്ല വേണു ഫ്രീ ആകുമ്പോ വിളിച്ചാൽ മതി ഞാൻ വന്നോളാം..."

തിരിഞ്ഞു നടന്നു തുടങ്ങിയപ്പോഴേക്കും ഫോൺ കട്ട്‌ ചെയ്തു. 

"ഗാഥ ഇരിക്ക് 

കമ്പനിക്ക് പുതിയൊരു പാർട്ണർ കൂടി വരുന്നു അതാ ഞാൻ...!!"

"ഉം..ദ കഴിഞ്ഞമാസത്തെ exportation ന്റെ ഡീറ്റെയിൽസ് വേണു ചോദിച്ചിരുന്നല്ലോ പിന്നെ പ്രൊഫൈറ്റിൽ നിന്നും 10% advertisement മാറ്റി ഹാർഡ് ഡിസ്‌കിൽ അതിന്റെ ഡീറ്റെയിൽസ് ഉണ്ട് അച്ഛന് കൊടുക്കാൻ ആണെങ്കിൽ ഇത് മതിയാകും..." 



"ഗാഥാ... ഒന്ന് നിർത്ത്. 

താനെന്താ സ്കൂൾ കുട്ടികളെ പോലെ എല്ലാം പഠിച്ചു പറയുന്നു..." 

"പിന്നെ ഞാൻ എന്താണ് വേണ്ടത്..? 

പുതിയ പാർട്ണർ ആരാണെന്ന് ചോദിക്കണമായിരുന്നോ...? "

ഒന്നും മിണ്ടാതെ നിന്ന വേണുവിന്റെ കണ്ണിലേക്കു നോക്കി 

"നാളെ നടക്കുന്ന ശുഭ മുഹൂർത്തം മാധവൻ സാറിന്റെ മകൾ മീനാക്ഷിയും ഒത്തുള്ള വിവാഹ നിശ്ചയം ആണെന്ന് മനസിലാക്കനും കമ്പനിയുടെ പുതിയ പാർട്ണർ മീനാക്ഷി ആണെന്നും മനസിലാക്കാൻ വേണു എന്നോട് പറഞ്ഞു മനസിലാക്കി തരേണ്ട...!!"

"ഗാഥ എന്തൊക്കെയാണ് പറയുന്നത്...? " 

"സോറി വേണു ഒഫീഷ്യൽ കാര്യം വല്ലതും പറയാനുണ്ടേൽ ആവാം ഞാൻ കുറച്ചു തിരക്കിലാണ്..."

"ഗാഥ പൊയ്ക്കോളൂ 

ഞാൻ വിളിക്കാം..."

വേണു പറഞ്ഞു 

വേഗം വെളിയിലേക്കിറങ്ങി തന്റെ ക്യാബിനിലേക്ക് നടന്നു. 

സമയം കുറേ കഴിഞ്ഞു. 

ചുറ്റിനും തന്നെ കെട്ടിവരിഞ്ഞിരിക്കും പോലെ പേപ്പർ കെട്ടുകൾ അവൾക്ക് ചുറ്റും അടുക്കും ചിട്ടയുമില്ലാതെ കൂട്ടം കൂടി കിടന്നിരുന്നു. 

തലവേദനഎടുത്തു മേശക്ക് മുകളിലേക്ക് തല ചാരി ഇരിക്കാൻ തുടങ്ങവേ ഫോൺ ശബ്‌ദിച്ചു 

ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു 

"ഗാഥ വരൂ.."

അപ്പുറം വേണുവായിരുന്നു. 

വേണുവിന്റെ ക്യാബിനിൽ ചെന്നു 

"ഈ ബാഗ് കാറിലേക്ക് വച്ചോളു..."

"ഉം.."മൂളി കേട്ട് കൊണ്ട് ബാഗും ഫയലുകളും എടുത്ത് വെളിയിലേക്ക് നടന്നു. 

പിന്നാലെ വേണുവുമെത്തി. 



കാറിലേക്ക് കയറുമ്പോ അനുസരണയുള്ള ജോലിക്കാരിയുടെ വേഷത്തിൽ അവൾ ഡോർ തുറന്നു കൊടുത്തു. 

വണ്ടി സ്റ്റാർട്ട്‌ ചെയ്ത ശേഷം വേണു അവളെ നോക്കി 

"ഗാഥ എനിക്ക് വേറൊരു വഴിയുമില്ല 

അച്ഛന്റെ തീരുമാനങ്ങളെ മറികടക്കാൻ എനിക്കാകില്ല. 

പിന്നെ ഇതൊക്കെ ബിസിനസിന്റെ ഭാഗമായി കൊണ്ടുപോയില്ലെങ്കിൽ..."

"ഏയ് എന്നെയോർത്ത് വേണു വിഷമിക്കണ്ട 

പോയ്‌ വരൂ..."

**********************


ദിവസം രണ്ടു കഴിഞ്ഞു പൊട്ടിപ്പിളർക്കുന്ന തലവേദന സഹിച്ചവൾ റൂമിനുള്ളിൽ ചുരുണ്ടു കൂടി. 

എല്ലാം നഷ്ടമായെന്ന് ഓർത്തെടുക്കാൻ അവൾ തയ്യാറെടുപ്പുകൾ നടത്തി. 

ചിന്തയിൽ നിറഞ്ഞുനിന്ന വേണുവിന്റെ രൂപത്തോട് അപ്പോഴും അടക്കുവാൻ കഴിയാത്ത പ്രണയം മാത്രമായിരുന്നു. 

ഓഫീസ് ജോലിക്കിടയിൽ തലകറങ്ങി വീണ അവളെ ഹോസ്പിറ്റലിൽ എത്തിച്ചത് ശ്യാമായിരുന്നു. 

ഒരാഴ്ച കഴിഞ്ഞു മടങ്ങി വരവ് ആഗ്രഹിച്ചിരുന്ന സമയത്ത് തന്നെ വേണു നാട്ടിലെത്തി. 

എസ്റ്റേറ്റിൽ പോയ്‌ വരുംവഴി രാത്രി ഏറെ വൈകി. 

കാറിൽ വേണുവും ഗാഥയും മാത്രമായിരുന്നു. 

വഴിവിളക്കിന്റെ നേരിയ വെളിച്ചം ആ ഇരുട്ടത്ത് അങ്ങിങ്ങായി പ്രകാശിച്ചു നിന്നു. 

വെള്ളിവെളിച്ചം പോലെ ആകാശത്ത് മിന്നൽ പിണർപ്പുകൾ പൊട്ടിവിരിഞ്ഞു. 

അവ മഴത്തുള്ളികളായി മണ്ണിലേക്ക് പതിച്ചു 

ഗ്ലാസിലേക്ക് വീണ മഴത്തുള്ളികൾ ഒപ്പിമാറ്റിക്കൊണ്ട് ആളൊഴിഞ്ഞ റോഡിലൂടെ വണ്ടി മുന്നോട്ട് പാഞ്ഞു. 

കയ്യിൽ കെട്ടിയ വാച്ചിലേക്ക് വേണു നോക്കി 

സമയം 9 മുപ്പതോട് അടുക്കുന്നു 

ആരോടെന്നില്ലാതെ അയാൾ പറഞ്ഞു 

വീട്ടിലേക്കിനി നല്ല ദൂരമുണ്ട് നമുക്ക് എവിടെയെങ്കിലും തങ്ങിയാലോ 

ഒരു നേർത്ത നിശബ്ദത്തിനൊടുവിൽ അവൾ പറഞ്ഞു അടുത്ത് എവിടെയാ നല്ല റൂം കിട്ടുക...? 

അടുത്ത് ഒരണ്ണമുണ്ട് കയറി നോക്കാം 

മറുപടി പറഞ്ഞു. 

വഴിവിളക്കുകൾ പലതും അണഞ്ഞു മഴവെള്ളം നിറഞ്ഞ റോഡിലൂടെ വണ്ടി പാഞ്ഞു 

ഒടുവിൽ ഒരു ലോഡ്ജിന്റെ മുന്നിലായി നിർത്തി. 

വേണു ഇറങ്ങിപ്പോയി റൂം തിരക്കി പേയ്‌മെന്റ് ചെയ്തു അവളെയും കൂട്ടി മുകളിലത്തെ നിലയിലേക്ക് ചാവിയുമായ് കയറി. 

പുറത്ത് മഴ തോരാതെ പെയ്യുകയാണ് 

റൂം തുറന്ന് ലൈറ്റ് ഇട്ട് തന്നിട്ട് കൂടെ വന്ന പയ്യൻ തിരികെ പോകാൻ തുടങ്ങിയപ്പോ വേണു അയാളെ വിളിച്ചു. 

എന്തോ സ്വകാര്യം പറഞ്ഞു 

ശരി സാർ അയാൾ താഴേക്ക് പോയ്‌...റൂം അടച്ചു. 

''താൻ ഫ്രഷ് ആയി വരൂ.."

"ഉം..."അവൾ മൂളി 

ബാത്റൂമിലേക്ക് പോകുവാൻ ബാഗും ഡ്രെസും എടുത്ത് നടന്നു. 

ലോഡ്ജ് കാരൻ അപ്പോഴേക്കും കഴിക്കാനുള്ള ഫുഡും ഒരു സ്ക്കോച്ചും ഗ്ലാസുമായ് ഡോറിനു വെളിയിൽ വന്നു വിളിച്ചു. 

ഡോർ തുറന്നു മേശക്ക് മേലേക്ക് ഒക്കെ വച്ചു ലോഡ്ജുകാരൻ വെളിയിലേക്ക് പോയ്‌. 

വീണ്ടും ഡോർ അടഞ്ഞു. 

ബാത്‌റൂമിൽ അവളുടെ മേനിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് അയാൾ അങ്ങോട്ട് നോക്കി നിന്നു. 

കുറച്ചു സമയത്തിന് ശേഷം ഡോർ തുറന്നു അവൾ ഇറങ്ങി 

ഒരു അംബ്രല്ല കട്ട്‌ ചുരിദാർ ആയിരുന്നു അവളുടെ വേഷം 

മുടി ടൗവൽ കൊണ്ട് മൂടിക്കെട്ടി വച്ചിരുന്നു. 

ഞാനും ഒന്ന് ഫ്രഷ് ആകട്ടെ വേണു സ്വയം പറഞ്ഞുകൊണ്ട് ബാത്റൂമിലേക്ക് കയറി. 

മുടിക്കെട്ട് അഴിച്ചു തോർത്തി കണ്ണാടിക്ക് മുൻപിൽ വന്ന് കുറേ നേരം തന്നെത്തന്നെ നോക്കി നിന്നു. 

ബാഗിൽ നിന്ന് കണ്മഷിയും ലിപ്സ്റ്റിക്കും എടുത്ത് അതവളുടെ മുഖത്തിന്‌ വല്ലാത്ത ആകർഷണം വരുത്തി. 

ജനാല പാളികൾ തുറന്ന് പുറത്ത് പെയ്യുന്ന മഴയെ നോക്കി ജനാല കമ്പികളിൽ പിടിച്ചു ചേർന്ന് നിന്നു. 

മഴ സ്വർഗ്ഗ രതിയാണ്. ഒരു തണുത്ത തുള്ളി എന്റെ മേനിയിൽ കൂടെ തഴുകി തഴുകി മണ്ണിൽ പതിക്കും വരെ ഒരു പെണ്ണിന്റെ എല്ലാ സ്വകാര്യതയും അറിയാൻ അതിന് കഴിയും. 

ഇടുപ്പിലേക്ക് ശക്തിയുള്ള കരങ്ങൾ പതിയുന്നതറിഞ്ഞു അവൾ ഞെട്ടലോടെ തിരിഞ്ഞു. 

അപ്പോഴേക്കും ആ കരങ്ങൾ അവളെ ചുറ്റിപ്പിടിച്ചു. 

തണുത്ത മഴയെ നോക്കി എന്നെ കാത്തിരിക്കുകയായിരുന്നോ.. വേണുവിന്റെ ശബ്ദം അവിടമാകെ അലയടിച്ചു. 

ഒന്ന് കുതറി മാറാൻ മനസ് പറഞ്ഞെങ്കിലും എന്തൊക്കെയോ സഹിച്ചവൾ നിന്ന് കൊടുത്തു. 


പിന്നെ ശൃംഗാര ഭാവത്തിൽ ആസ്വദിക്കുമ്പോലെ അവന്റെ ചേഷ്ടകൾക്കൊത്ത് ചലിക്കുവാൻ തുടങ്ങി. 

"ഈ തണുപ്പകറ്റാൻ നിനക്കെ കഴിയു ഗാഥ... ഒരുപക്ഷെ ഇത്രയും കാമമുള്ളൊരു മുഖം ഞാൻ..."

പറഞ്ഞു തീരും മുൻപ് അയാളുടെ വാ പൊതിഞ്ഞു പിടിച്ചു 

"എന്റെ ശരീരത്തിനെ മറ്റൊന്നും വച്ചു ഉപമിക്കണ്ട നിനക്ക് മാത്രം സ്വന്തമാണ് എപ്പോഴും എന്റെ മരണം വരെ..." 

അവളെ കെട്ടിപ്പിടിച്ചു വലിച്ചുകൊണ്ട് മേശക്കരികിൽ എത്തി. 

"ഭക്ഷണം കഴിച്ചിട്ടാകാം... "അയാൾ പറഞ്ഞു. 



മദ്യ കുപ്പിയുടെ അടപ്പ് തുറന്ന് ഗ്ലാസിലേക്ക് പകർന്നു 

ആഹാരം കഴിച്ചു തുടങ്ങി 

"എനിക്ക് വാരിത്തരൂ.. വേണു...."

ചെറു കൊഞ്ചലോടെ അവൾ പറഞ്ഞു 

അവൻ അവൾക്ക് വാരിക്കൊടുത്തു 

ഒരു ഗ്ലാസിൽ ഇരുവരും മദ്യവും നുകർന്നു 

ഒക്കെ കഴിച്ചു ബെഡിലേക്ക് ഇരുവരും കിടന്നു 

ഇടിയുടെ ഒച്ച ശബ്ദം അവളെ അവനിലേക്ക് കൂടുതൽ ചേർത്ത് നിർത്തി അവളിലെ തുണികൾ ഓരോന്നായി അഴിഞ്ഞു തുടങ്ങി. 

സമയം പത്തര കഴിഞ്ഞു 

അവൾ ആകെ മയങ്ങി തുടങ്ങി 

"ശോ മദ്യം കേറി തലക്ക് പിടിച്ചു... 

എനിക്കതൊന്ന് ആസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ...?? "

എങ്കിലും തളർന്ന ശരീരത്തെ അവൻ, ആവേശത്തോടെ തന്നിലേക്ക് അടുപ്പിച്ചു... അവളിലേക്ക് ആഴ്ന്നിറങ്ങി... 

തണുപ്പ് നിറഞ്ഞ ആ രാത്രി അവളെ പുതച്ചു അവൻ മയങ്ങി. 

ഇരുട്ടിനെ കീറിമുറിച്ചു പകൽ പ്രകാശിച്ചു.

സമയം എട്ടുമണി കഴിഞ്ഞു. 


വേണു ഉറക്കമെഴുന്നേറ്റ് അവളെ നോക്കി പൂർണ്ണ നഗ്നമായ അവളുടെ ശരീരം കണ്ട് വീണ്ടും അവളിലേക്ക് പ്രാപിക്കാൻ അയാൾ കൊതിയോടെ അവളെ പുണർന്നു 

മരവിച്ച ശരീരത്തിൽ തോറ്റപോലെ തോന്നി പലപ്രാവശ്യം അവളെ അയാൾ തട്ടി വിളിച്ചു 

"ഗാഥ എഴുന്നേക്ക്... ഗാഥാ..."

ഉറക്കെ വിളിച്ചുകൊണ്ടേയിരുന്നു 

എഴുന്നേറ്റ് കൈലി ഉടുത്ത് മേശക്ക് മുകളിലിരുന്ന വെള്ളം എടുത്തു നടക്കവെ കുപ്പിയുടെ ചുവട്ടിലിരിന്ന വെള്ളപ്പേപ്പർ അയാൾ കണ്ടു. 

വേഗം തുറന്നയാൾ വായിച്ചു 

വേണുവിന്, 

"ഇത് നീ വായിച്ചു തുടങ്ങുമ്പോൾ ഒരുപക്ഷെ,  ഞാൻ ഈ ലോകം വിട്ട് പോയിരിക്കും...എങ്കിലും നീ വിഷമിക്കരുത് വേണു..

എന്റെ ശരീരം നിനക്ക് തന്നപ്പോൾ നീ കരുതിയത് ഞാൻ വെറുമൊരു prostitute ആണെന്നല്ലേ...??ഓരോ നിമിഷവും നീ എന്റെ ശരീരത്തിനെ വർണിക്കുമ്പോഴും, അതിനുള്ളിലെ മനസ്സ് നീ കാണാതെ പോയി... എന്റെ പ്രണയം നീ  അറിയാതെ പോയല്ലോ...?? 

നിന്നെപ്പോലൊരാൾക്ക് എന്റെ ശവ ശരീരത്തിനോടും കാമം തോന്നും ഞാൻ മരിച്ചുകൊണ്ടിരിക്കുമ്പോഴും നീ എന്നിൽ സുഖം അനുഭവിക്കും...!!

ഇപ്പോഴും നീ വിഷമിക്കരുത് വേണു... നീയല്ലാതെ മറ്റാരും എന്റെ ശരീരത്തിന് അവകാശി ആകരുത് എന്നുണ്ടായിരുന്നു. പക്ഷെ എന്റെ കൂടെയില്ലാത്ത നീ എങ്ങനെ എന്റെ ശരീരത്തിന് അവകാശിയാകും...??  വെപ്പാട്ടിയായി ജീവിക്കാൻ എനിക്ക് കഴിയില്ല. 



നിന്റെ കൂടെ ഒന്നുടെ ഉറങ്ങണം എന്നുണ്ടായിരുന്നു...അത് പക്ഷെ നീ എനിക്ക് തരുന്ന ശരീര സുഖത്തിനു വേണ്ടിയായിരുന്നില്ല... അവസാനമായി നിന്റെ നെഞ്ചിൽ തല ചായ്ച്ചൊന്നുറങ്ങാൻ...നിന്റെ കൈകൊണ്ടൊരിത്തിരി ആഹാരം കഴിക്കണമെന്നും ഉണ്ടായിരുന്നു... 

അതിത്ര വേഗം ആകുമെന്ന് ഞാൻ കരുതിയില്ല...!!

പിന്നെ, ഞാൻ ഒറ്റക്കല്ല മടങ്ങുന്നത് നിന്നിലൂടെ ജീവനെടുത്ത ഒരു ജീവനും കൂടെയുണ്ട് എന്നിൽ...!!

സോറി വേണു... "

                   നിന്റെ സ്വന്തം നിന്റെ മാത്രം

                    ഗാഥാ.


ശ്യസമടക്കിപ്പിടിച്ചയാൾ ആ റൂമിന് വെളിയിലിറങ്ങാതെ വിങ്ങിപ്പൊട്ടി.... 

കുറ്റബോധത്തിന്റെ നീരുറവ കണ്ണുകളിൽ കിനിഞ്ഞു കവിളിലൂടെ താഴേക്ക് പതിച്ചു... 


തണുത്തു മരവിച്ചു തുടങ്ങിയ, നഗ്നമായ ശരീരത്തിലേക്ക് അയാൾ നോക്കി...

പാപിയാണ് ഞാൻ...ഒരു പെണ്ണിന്റെ ശരീരത്തിനെ മാത്രം മോഹിച്ച പാപി... 

തന്റെ ജീവനെ ഉദരത്തിൽ പേറിയപ്പോഴും അവളെ താൻ കാമത്തോട് മാത്രം നോക്കിയത്...എന്നിൽ നിന്ന് സ്നേഹം മാത്രം ആഗ്രഹിച്ചവളെ മരണത്തിലേക്ക് തള്ളി വിട്ടല്ലോ ഞാൻ...!!

പൊട്ടിക്കരഞ്ഞു കൊണ്ടയാൾ അവളുടെ കാലിലേക്ക് വീണു... 

അപ്പോഴും പുറത്ത്, മഴ ചാറി തുടങ്ങിയിരുന്നു... 

അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി.. 

മഴവീണു നനഞ്ഞ മണ്ണും, ചിറകടിച്ചുയർന്ന പ്രാവിൻ കൂട്ടത്തിലും അവൾ ഉണ്ടെന്ന വിശ്വാസത്തിൽ അയാൾ പൊട്ടിച്ചിരിച്ചു.. 

#ഗാഥ 

രചന: ലക്ഷ്മി ബിനു 

ബിനുവിന്റെ പ്രണയകഥകൾ💙❤️ 

നീ malayalam love story

 നീ

malayalam love story നീ

നീ malayalam love story


അറിഞ്ഞോ...ചെമ്പോത്തെ പെണ്ണിന്റെ വയറ്റിലുണ്ടെന്ന്....

ചായ പുറത്തേക്ക് തെറിക്കും വിധം ഗ്ലാസ് ഡെസ്കിലേക്ക് വെച്ച് രാമേട്ടൻ പറഞ്ഞു.

ഏത്..നമ്മടെ ഗൗരി കുഞ്ഞിനോ....

ദൈവ ദോഷം പറയല്ലേ....രാമേട്ടാ...ആ കുട്ടി ഒരാൾടെ മുഖത്ത് നോക്കുന്നത് പോലും കണ്ടിട്ടില്ല...


ആ...അങ്ങനെത്തെ കുട്ട്യോളെ തന്ന്യാ സൂക്ഷിക്കേണ്ടത്...

പറയടീ.....പെഴച്ചവളേ....ആരുടേതാടീ...ഈ ഗർഭം...

ജയരാജാ......വയറ്റിലുള്ള കൊച്ചാ...ഇങ്ങനെ തല്ലല്ലേ.....

അമ്മയാ ഈ നശിച്ചവളെ ലാളിച്ച് വഷളാക്കിയേ...തറവാടിന് മാനക്കേട് ഉണ്ടാക്കാനായിട്ട്...

അന്നേ ജയേട്ടനോട് പറഞ്ഞതാ തന്തേം തള്ളേം ചത്തതിനെ ഒന്നും ഏറ്റെടുക്കെണ്ടാന്നു...ചത്ത് തൊലഞ്ഞ ഒടപ്പെറന്നോളോട് സ്നേഹം കാണിച്ചിട്ടെന്തായി....



എന്റെ സത്യേ...നീ ഒന്നു പതുക്കെ പറ...അപ്പുറത്തും ഇപ്പുറത്തുള്ളോരെം കൊണ്ട് പറയിക്കല്ലേ....

അറിയാനായിട്ട് ഇനി ആരും ബാക്കിയില്ല....

ശ്ശ്....നോവുന്നു അമ്മമ്മേ.....

ബെൽറ്റിന്റെ പാടിൽ അമ്മമ്മ തൊട്ടപ്പോൾ കൈ വലിച്ചു.

ഗൗരീ....അമ്മമ്മയോട് പറയ്....ആരാ കുട്ടിയോടിത് ചെയ്തേ...ആരേലും ചതിച്ചതാണോ......

ഉലഞ്ഞ മുടി കോതി ഒതിക്കി കൊണ്ട് അമ്മ്മ ചോദിച്ചു.

കരയാതെ പറയ് കുട്ടീ.....


അമ്മയ്ക്ക് വേറെ പണിയൊന്നു മില്ലേ...ജയേട്ടൻ ബെൽറ്റോണ്ട് അടിച്ചിട്ട് ഇരുന്നു മോങ്ങിയതല്ലാതെ ഒരക്ഷരം മിണ്ടീട്ടില്ല നാശം പിടിച്ചവൾ...എന്റെ കുട്ടീ...എന്റെ കുട്ടീന്നു പറഞ്ഞ് ഇനിയും ഒക്കത്ത് വെച്ച് നടക്ക്....യദു വരട്ടേ..എന്നിട്ട് ഇവളെ ഇവ്ട്ന്ന് അടിച്ചിറക്കാൻ...

എവിടെ പോവാനാ ഇവള് സത്യേ...പാപം കിട്ടും....

വേണ്ടാ...വല്ലോന്റേം വിഴുപ്പ് ചൊമക്കുന്ന ഇവള് പ്രസവിച്ചാ ഈറ്റ് ഞാനെട്ക്കാ....



കട്ടിലിൽ കൂനിയിരുന്ന് തേങ്ങി കരഞ്ഞതല്ലാതെ ഒന്നും മിണ്ടിയില്ല...

പച്ച വെള്ളം കൊടുത്ത് പോവര്ത് ഇവൾക്ക്.....

ഈ പാപമൊക്കെ നീ എവ്ടെയാ കൊണ്ട് വെക്കുവാ..സത്യേ...വയിററിലുള്ള കുഞ്ഞിനെയെങ്കിലും ഓർത്തൂടെ...

പാപം കിട്ടുവാണേൽ ഞാൻ സഹിച്ചോളാം.....

വാതിൽ വലിച്ചടച്ച് താക്കോലിട്ട് പൂട്ടുന്ന ശബ്ദം കേട്ടു.മുറിയിൽ ഇരുട്ട് പടർന്നു.തുറന്നിട്ട ജനലിൽ കൂടി നിലാവിന്റെ അരണ്ട വെളിച്ചം അരിച്ചിരങ്ങി.മുടിയെ ഒന്നുകൂടി ഉലച്ച് കൊണ്ട് കാറ്റ് വീശി.ജനലഴിയിൽ പിടിച്ച് വലത് കൈ വയറിൽ വെച്ച് പൂർണ ചന്ദ്രനെ നോക്കി നിന്നു

××××××××××××××××××××××××××××



കാവിലെ എണ്ണയിൽ കുതിർന്ന തിരി കത്തിച്ച്  കൈയിലെ ബാക്കി എണ്ണ തലയിൽ ഉരച്ചു.പ്രാർത്ഥിക്കവേ പിറകിലാരോ പോലെ

ആരാ...ഇത് തറവാട്ട് വക കാവാ...എല്ലോർക്കൊന്നും വരാൻ പറ്റില്ല....

ഞാൻ....

പേരും നാളുമൊന്നും അറിയേണ്ട...വരുത്തനാണെന്ന് മനസിലായി.മ്ം...പൊക്കോ...ഇപ്രാവിശ്യത്തേക്ക് ക്ഷമിക്കുന്നു.മേലാൽ കാവിൽ കേറരുത്....



കൈ ഉയർത്തി തടഞ്ഞു കൊണ്ടു പറഞ്ഞു.

നോക്കി ചിരിക്കുന്നോ...ഇയാൾക്ക് ചെവി കേൾക്കില്ലേ....

കേൾക്കാം....

എന്നാ പോയ്ക്കോ...

ഇയാളോട് എത്ര ദിവസായി ഞാൻ പറയണു...ഇവിടെ വരരുത് ന്നു...

എന്ത് പറഞ്ഞാലും ചിരിച്ചോണ്ട് നിന്നോളും....

അതിന് ഞാൻ കാവിൽ കേറിയില്ലാലോ...പുറത്തല്ലേ നിന്നത്....

സംസാരം കാറ്റ് പോലെയെങ്കിലും ഹൃദയത്തിൽ തറിക്കുന്ന പോലെ...ചിരിയും നോട്ടവുമെല്ലാം ചങ്കിലെ പിടപ്പ് കൂട്ടുന്നു.അത് മനസിലാവാതിരിക്കാൻ പാടുപ്പെട്ടു.

ഗൗരീ........



ആ പിൻവിളിയിൽ അറിയാതെ  നിന്നു.

നിനിക്കായ് കൊണ്ട് വന്നതാ....

ഇലകുമ്പിളിൽ ഞാവൽപ്പഴങ്ങൾ.കണ്ണുകൾ തിളങ്ങിയെങ്കിലും മറച്ചുപിടിച്ചു.

എനിക്കെങ്ങും വേണ്ടാ...വല്ല കൂടോത്രോം ചെയ്തിട്ടുണ്ടേലോ...ഉദ്ദേശമെന്താന്നു ആർക്കറിയാം....

മുഖം വാടി.ഞാവൽപ്പഴങ്ങൾ താഴേക്കെറിഞ്ഞ് നടന്നുപ്പോയി.പോയീന്നു ഉറപ്പാക്കിയിട്ട് ഞാവൽപ്പഴങ്ങൾ പൊറുക്കിയെടുത്തു.കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി.കണ്ണുകളടച്ച് ആസ്വദിച്ച് കഴിച്ചു.

എന്നും വരുന്ന സമയമായിട്ടും ആ ആളെ കണ്ടില്ല.ചുറ്റും നോക്കി.മരങ്ങളും പാമ്പ് പോലെ തൂങ്ങി കിടക്കുന്ന വള്ളികളും കാറ്റിന്റെ മൂളക്കവുമല്ലാതെ വേറെ ഒന്നുമില്ല.

എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു.എന്തോ ഒന്നു കളഞ്ഞ് പോയത് പോലെ.കണ്ണുകൾ തിരഞ്ഞു കൊണ്ടിരുന്നു.

ഇയാള് തന്നെ തിന്നോ....എനിക്ക് വേണ്ടാ.....

നീട്ടിയ ഇലകുമ്പിളിലെ ഞാവൽപ്പഴം തട്ടി മാറ്റി.ചിരി മാത്രമായിരുന്നു ഉത്തരം.ഞാവൽപ്പഴം പിന്നേം നീട്ടി

വേണ്ടാന്നു പറഞ്ഞില്ലേ....


ആരും കാണാതെ രാമേട്ടന്റെ കടയുടെ അടുത്തുള്ള ഞാവൽ മരത്തിൽ നിന്നും കട്ട് പറിച്ച് കഷ്ടപ്പെടേണ്ടന്നു വെച്ചാ കൊണ്ടു തന്നത്...

ഇയാൾക്ക് എങ്ങനെ അറിയാം അത്...

ഞാൻ കാണാറുള്ളത് കൊണ്ട്....

എങ്ങനെ....

വാ...നമുക്ക് അവിടെ ഇരിക്കാം....

എന്റെ പേര് ഗൗതം.രാമേട്ടന്റെ കടയുടെ മുകളിൽ വാടകയ്ക്ക് താമസിക്കുകയാണ്.

എന്തിനാ അവിടെ താമസിക്കുന്നത്

കഥ എഴുതാൻ.ഒരു ദിവസം ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഒരു പെണ്ണ് ചുറ്റും നോക്കി ഞാവൽപ്പഴം കട്ടു പറിക്കുന്നു.എന്നിട്ട് ബാഗിലിട്ട് പാവത്തിനെ പോലെ നടന്നു പോവുന്നു.സ്ഥിരം കാഴ്ച ആയപ്പോൾ അവളെ പറ്റി അറിയാനൊരാഗ്രഹം.അങ്ങനെയാ ഈ കാവിൽ എത്തിയത്.

പാവം..വിരൽ വായിലിട്ടാ കടിക്കാത്ത കുട്ടീന്നൊക്കെയാ എല്ലാരും പറഞ്ഞത്...

വയലറ്റ് നിറമായ നാവ് പുറത്തിട്ട് കൊഞ്ഞനം കുത്തി.

ഗൗരീ......

മ്ം....


എന്നെത്തേയും പോലെ ഞാവൽപ്പഴം തിന്നുന്ന തിരക്കിലായിരുന്നു.

നിന്റെ ആരാണ് ഞാൻ.....

ആരാണ് ഗൗതം...അറിയില്ല....

ഗൗരീ... ഞാൻ ഇത്രയും നാൾ അന്വേഷിച്ച് നടന്ന പ്രണയമാണ് നീ....

എന്റേതാവാൻ വിധിച്ചവൾ....

നിർത്ത് ഗൗതം....ഇങ്ങനെ ഒരു മനസോടെ ആണോ എന്നോട് മിണ്ടാൻ വന്നത്...ഇനി ഇവ്ടെ വരണ്ടാ...എന്നോട് സംസാരിക്കുകേം വേണ്ട...

ഞാവൽപ്പഴങ്ങൾ നിലത്തേക്ക് എറിഞ്ഞ് ഓടി.

പിന്നെ കണ്ടപ്പോഴൊക്കെ കാണാത്ത പോലെ മാറി നടന്നു.ഗൗരീന്നു വിളിച്ചിട്ടും തിരിഞ്ഞ് നോക്കാതെ നടന്നു.ഞാവൽപ്പഴങ്ങൾ മരച്ചുവട്ടിൽ വെച്ചിട്ട് പോവും.അത് ഒന്നു നോക്കുക പോലും ചെയ്യാതെ നടന്നു.പിന്നീട് അതും കാണാതായി.


കണ്ണുകൾ ചുറ്റും പരതി.നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു.

പോട്ടെ എങ്ങോട്ടെങ്കിലും.ഗൗരിക്ക് ആരേം വേണ്ടാ....

എന്നിട്ടും കണ്ണുകൾ തേടിക്കൊണ്ടിരുന്നു.എവിടെയെങ്കിലും ഉണ്ടോ എന്ന് തിരിഞ്ഞ് നോക്കി തന്നെ നടന്നു.

കാവിലെത്തുമ്പോഴേക്കും മാനം ഇരുണ്ടു മൂടി.മിന്നൽ പിണരുകൾ മണ്ണിനെ തൊടും പോലെ...ഇടിയുടെ ശബ്ദം ദിക്കുകളിൽ മുഴങ്ങി.കാവിനെ മൂടിയ ഇലകളെയും ചില്ലകളേയും തുളച്ച് മഴ കാവിലേക്കിറങ്ങി.

കാവിലേക്ക് ഓടി കേറി.കണ്ടത് മഴയിൽ നനഞ്ഞ് നൂലിഴകൾ പിരിച്ച പോലെ ഇണ ചേരുന്ന നാഗങ്ങൾ.

കരിയിലകളുടെ ശബ്ദം വരാതിരിക്കാനായി പതിയെ പിറകോട്ടു നടന്നു.എവിടെയോ തട്ടി നിന്നു.

ഗൗതം.....


അങ്ങോട്ട് നോക്കല്ലേ....

എന്താ നോക്കിയാൽ...

അവ്ടെ....

പറയാനാവാതെ തല കുനിച്ചു....

അവിടെ എന്താ....

കാറ്റു പോലുള്ള ശബ്ദം ഹൃദയത്തെ തുളച്ചു കയറി..

അവ്ടെ നാഗങ്ങൾ ഇണ ചേരുന്നുണ്ട്.നോക്കിയാൽ ശാപം കിട്ടും.

കാവിലേക്ക് പോവാൻ നോക്കിയ ഗൗതമിന്റെ കൈയിൽ പിടിച്ച് വെച്ച് തല കുനിച്ച് കൊണ്ട് പറഞ്ഞു...

എന്ത് ശാപം......


തല കുനിച്ച് മുഖത്തേക്ക് നോക്കി ചോദിച്ചു.

അറിയില്ലെന്ന് തലയാട്ടി.

ഈ ജന്മം ഇണ ചേരാനാവില്ലാന്ന ശാപം...

മഴയിൽ നനഞ്ഞ് ഒട്ടിപ്പിടിച്ച ദാവണിയിൽ മുറുകെ പിടിച്ചു.

എപ്പോഴോ കിട്ടിയ ധൈര്യത്തിൽ മുന്നോട്ടു നടന്നു.അപ്പോഴേക്കും കൈയിൽ പിടിച്ച് വലിച്ച് അടുത്തായി നിർത്തി....

വിട്...ഇത്രയും നാള് എവ്ടെ ആയിരുന്നു...എന്നെ വേണ്ടായിരുന്നല്ല.ഇപ്പോ എന്തിനാ  വന്നേ....

ആരു പറഞ്ഞു വന്നില്ലാന്നു.എന്നും ഞാൻ ഇവിടെ ഉണ്ടായിരുന്നു.നിന്റെ ഈ കണ്ണിനുള്ളിലെ ഞാവൽപ്പഴങ്ങൾ എന്നെ തിരഞ്ഞ് തെന്നിക്കളിക്കുന്നത് കാണാൻ വേണ്ടി മാത്രം മുന്നിൽ വന്നില്ലെന്നു മാത്രം.



നിന്റെ ഓരോ മുഖഭാവവും ചലനവും ആസ്വദിച്ച് ഞാൻ ഇവിടെ ഉണ്ടായിരുന്നു.

മുഖം കൈകുമ്പിളിലെടുത്ത് മഴയിലും കണ്ണീരിലും ഒലിച്ചിറങ്ങിയ കൺമഷി രണ്ടു തള്ള വിരലാൽ തുടച്ചു കൊണ്ടു പറഞ്ഞു.

നേർത്ത ശബ്ദം എന്നിലെ കള്ളത്തരം കണ്ടുപിടിക്കുമെന്നു തോന്നിയതും ആ നെഞ്ചിൽ മുഖം മറച്ചു.രണ്ടു പേരേയും നനച്ചു കൊണ്ട് മഴ പെയ്തിറങ്ങി.ഉടലുകളും ചുണ്ടും തണുത്തു വിറച്ചപ്പോൾ ഗാഢമായ ആശ്ലേഷണത്താൽ പ്രതിരോധിക്കാൻ ശ്രമിച്ചു.വിരലുകൾ എന്തിനെന്നില്ലാതെ പരതി നടന്നു.

പെട്ടെന്നുള്ള ചിന്തയിൽ രണ്ടു പേരും വേർപ്പെട്ടു.കണ്ണുകൾ ഇടഞ്ഞു.മുഖങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു.ചുണ്ടിലെ ചുവപ്പിനെ സ്വന്തമാക്കി.ധാവണിയുടെ സ്ഥാനം തെറ്റിച്ചു.ഗൗതമിന്റെ പുറത്ത് പ്രണയം കൊണ്ട് പോറി.തളർന്ന് ഗൗതമിന്റെ നെഞ്ചിലേക്ക് കിടന്നു.

മരചുവട്ടിലിരുന്ന ഗൗതമിന്റെ നെഞ്ചിൽ ചാരി കിടന്നു.കണ്ണുകൾ അടച്ചു.ധാവണി തുമ്പ് വിട്ടകലുന്നതറിഞ്ഞു.ഗൗതമിന്റെ താടി തുമ്പിൽ നിന്നും മഴ വെള്ളം കഴുത്തിലേക്ക് ഉറ്റി വീണു.മഴത്തുള്ളി മണ്ണിൽ ലയിക്കും പോലെ ഗൗതമം എന്നിലേക്ക് ചേർന്നു.

×××××××××××××××××××××××××××

ഇന്നാ ഭക്ഷണം....

വിശപ്പില്ലാ.വയറ്റിൽ കൈ വച്ചു.ഗൗതമിന്റെ അംശം...ഞങ്ങളുടെ പ്രണയം...ഞങ്ങളുടെ കുഞ്ഞ്...

പാത്രത്തിൽ നിന്നും ഭക്ഷണത്തിന്റെ മണമടിച്ചതും എന്തോ തികട്ടി വന്നു.

നാശം...അവ്ടെ ശർദിച്ചുന്നാ തോന്നണേ....

കുട്ടിക്ക് വേണ്ടായിത്താവും...

ഇഷ്ടം ഉള്ളതൊക്കെ ഉണ്ടാക്കി കൊടുക്കാൻ നാലാളറിയേ കെട്ടിച്ചയച്ചതല്ലല്ലോ...

ഒന്നാണോ...ഒന്നിൽ കൂടുതൽ ആളുകളുണ്ടോന്ന് ആർക്കറിയാം..

കണ്ണുകൾ അടച്ച് ചെവി പൊത്തിപ്പിടിച്ചു.

ആരോ വാതിൽ തുറന്നു.അമ്മമ്മ..

ഗൗരീ..അവര് യദൂനെ കൂട്ടാൻ പോയിരിക്കാണ്.നീ വേഗം എവിടേക്കെങ്കിലും പോ..അവൻ വന്ന നിന്നെ കൊല്ലും...സത്യേടെ സ്വഭാവാ അവന്..അതും കൂടി കാണാൻ ഈ കിഴവിക്ക് വയ്യ..ഇത് കുറച്ച് പൈസയാ..തൽക്കാലം അച്ഛന്റെ തറവാട്ടിലേക്ക് പോയിക്കോ....

ഗൗതം.........എവ്ടേയാ........

ഗൗതം.........

ശബ്ദം കാവിൽ മുഴങ്ങി...

കരഞ്ഞു തളർന്നു മര ചുവട്ടിൽ ഇരുന്നു.

എന്നെ ചതിക്കുവാണോ...ഗൗതം...

ആരുടെയോ കാൽപാദം....

ഗൗതം......


എവ്ടേ പോയതാ..എന്നെ ഒറ്റക്കിക്കീട്ട്....എവ്ടെയൊക്കെ അന്വേഷിച്ചു....

സങ്കടം തീരും വരെ ഗൗതമിന്റെ നെഞ്ചിലും കൈയിലുമെല്ലാം അടിച്ചു.

മുഖത്ത് ചുംബനം കൊണ്ട് മൂടി...

എവ്ടേയാ ഗൗതം പോയേ...ഞാൻ പേടിച്ച് പോയി...

നാട്ടിൽ പോയതാഅമ്മയ്ക്ക് സുഖമില്ലാന്നു ഫോൺ വന്നിട്ട്.ആ ടെൻഷനിൽ പറയാൻ പറ്റിയില്ല...

ഇത് കണ്ടോ ഗൗതം....

തല്ലിയ പാട് കാണിച്ച്  കൊച്ചു കുഞ്ഞിനെപ്പോലെ പരിഭവിച്ചു.

ആരാ ...തല്ലിയേ.....

തൊടല്ലേ...നീറുന്നു....അമ്മാവൻ തല്ലിയതാ..ബെൽറ്റോണ്ട്...

എന്തി വലിഞ്ഞ് ഗൗതമിന്റെ കഴുത്തിലുടെ കൈയിട്ട് നെഞ്ചിൽ മുഖം അമർത്തി.

എന്തിന്.......

വേദനയും ദേഷ്യവും എല്ലാമുണ്ടായിരുന്നു.

ഇവ്ടെ ഒരാളുണ്ട്...

ഗൗതമിന്റെ കൈ വയറ്റിൽ ചേർത്ത് വെച്ച് കൊണ്ട് പറഞ്ഞു.

ഞാനറിഞ്ഞു ചായക്കടയിൽ നിന്ന്.ഒരു പാട് നൊന്തോ.....

സാരല്ലാ....ഗൗതം വന്നല്ലോ....

നിനിക്ക് എന്റെ പേര് പറഞ്ഞൂടായിരുന്നോ....എന്തിനാ തല്ല് വാങ്ങിച്ചേ....

എല്ലായിടത്തും അന്വേഷിച്ചു.എവ്ടേയും കണ്ടില്ല.എന്നെ പറ്റിച്ചോന്നു പോലും ചിന്തിച്ചു പോയി.അതാ....

ഗൗതം നെറ്റിയിലും കവിളിലും മാറി മാറി ഉമ്മ വച്ചു.നിലത്ത് മുട്ടു കുത്തിയിരുന്നു.വയറിലെ ധാവണി മാറ്റി അമർത്തി ഉമ്മ വച്ചു.മുഖം അങ്ങനെ തന്നെ വച്ച് കുറേ സമയം ഇരുന്നു.കണ്ണുകളടച്ച് ആ ചുംബനങ്ങളെല്ലാം സ്വീകരിച്ചു.

മരചുവട്ടിൽ ഗൗതമിന്റെ മടിയിൽ ചുരുണ്ടു കൂടി യിരുന്നു.നെഞ്ചിൽ മുഖം വെച്ചു.

അമ്മയോട് പറഞ്ഞിട്ടുണ്ട് നിന്നെയും കൂട്ടി വരുമെന്ന്.

ആ കാവും കടന്ന് ഗൗതമിന്റെ കൈ പിടിച്ച് നടന്നു.

Pranayam Malayalam Love Story

Pranayam 

Pranayam  Malayalam Love Story

Pranayam  Malayalam Love Story


സ്കൂളിൽ നിന്നു ടൂർ പോകുന്ന കാര്യം അറിഞ്ഞല്ലോ?  നമ്മുടെ ക്ലാസ്സിൽ നിന്നു പോവാൻ താത്പര്യമുള്ളവര് ഒന്നു കൈപൊക്കിക്കെ?  

ടീച്ചർ പറഞ്ഞപ്പോൾ ഭൂരിഭാഗം പേരും കൈപൊക്കി.  ഞാൻ അനങ്ങാതെ ഇരിക്കുന്നത് കണ്ടപ്പോൾ രാഗേഷ് ആണ് എന്റെ കയ്യും കൂടെ പിടിച്ചു പൊക്കിയത്.  

" അടുത്ത ദിവസം വരുമ്പോൾ താല്പര്യമുള്ളവർ മുന്നൂറ്റിഅൻപതു രൂപകൊണ്ടുവരണം." 

അതു കേട്ടപ്പോൾ പൊങ്ങിയ കൈ അറിയാതെ താണുപോയിരുന്നു.   എന്റെ കൈ താഴുന്നത് കണ്ടു അവളുടെ മുഖം വാടുന്നത് ഞാൻ കാണാത്തപോലെ ഇരുന്നു. 

ചിലപ്പോഴൊക്കെ ഒറ്റപെടുന്നത് ഇങ്ങനെയാണ്.  

തുരുമ്പുപിടിച്ച ചേച്ചിയുടെ ഇൻസ്ട്രുമെന്റ് ബോക്സ്‌ കൂട്ടുകാരുടെ മുൻപിൽ വെച്ചു പുറത്തെടുക്കുമ്പോൾ മനസൊന്നു നീറിയിരുന്നു.  

ചിലപ്പോഴൊക്കെ  ചിലസ്നേഹ പരിഹാസങ്ങളും ഉള്ളുപൊള്ളിച്ചിരുന്നു.  

അമ്മയോട് പറഞ്ഞപ്പോൾ.  ഉള്ളതുകൊണ്ടൊക്കെ പടിക്കെടാ എന്നു പറഞ്ഞു.  എനിക്കു വേണ്ട ഈ തകരപ്പാട്ട എന്നു പറഞ്ഞപ്പോൾ അമ്മയുടെ മുഖം താണുപോയിരുന്നു.  



ഒരൂസം പണികഴിഞ്ഞു വന്നപ്പോൾ.  ഒരു പുതിയ ബോക്സ്‌ എനിക്കു വാങ്ങി തന്നിരുന്നു അമ്മ.  

എന്നെകൊണ്ടു ഇതൊക്കെയേ പറ്റു ശ്രീകുട്ടാ എന്നു പറയുമ്പോൾ ആ കണ്ണിൽ നനവ് പടരുന്നത് കണ്ടിരുന്നു.  

മനസ്സിൽ സ്വപ്നം കണ്ടപോലല്ലെങ്കിലും ഞാനതു വാങ്ങി നെഞ്ചോടു ചേർത്തു.   

അമ്മയുടെ മുഖത്തു ചിരികണ്ടു.  

ഉള്ളത്കൊണ്ടു ജീവിക്കണം എന്നു അമ്മ പറയാതെ പറഞ്ഞതാവാം ചിലപ്പോൾ.  

അതിനുശേഷം ആഗ്രഹങ്ങളെല്ലാം മനസിന്റെ ആരും കാണാത്തിടത്തു ഒളിക്കാൻ പഠിച്ചത്.  

വലുതായി എഴുതിയ അക്ഷരങ്ങൾ ചെറുതാക്കി എഴുതി നോട്ട് ബുക്ക്‌ ലാഭിക്കാൻ തുടങ്ങിയത്.  ഉണ്ടായിരുന്ന റെയ്നോൾഡ്സ് പേനയിൽ അൻപതു പൈസയുടെ റീഫിൽ വാങ്ങി ഈർക്കിലി കുത്തി സൂത്രപ്പണിയൊപ്പിച്ചു എഴുതാൻ തുടങ്ങിയത്.  ബാക്കി വരുന്നചില്ലറ പൈസകൾ മിട്ടായികടയിലേക്ക് പോവാതിരുന്നതും. 

അതൊക്കെ ഓർമ്മവന്നപ്പോഴാണ് ടൂർ എന്ന ആഗ്രഹത്തിന് മുന്നിലും കൈ താന്നുപോയത്.   

അതെ ആഗ്രഹങ്ങൾക്കൊണ്ടു അമ്മയൊരിക്കലും വേദനിക്കരുത് എന്നുണ്ടായിരുന്നു.  

സ്കൂൾ വിട്ടുവരുമ്പോൾ അമ്മു ചോദിച്ചതാണ്..  നീ എന്താ ടൂർ വരാത്തത് നീയില്ലാതെ പോവാൻ ഒരു സുഖമുണ്ടാവില്ല എന്നു.  

അമ്മ വിടില്ല അല്ലേ?  അമ്മയോട് എന്റെ അമ്മയെകൊണ്ടു പറയിപ്പിക്കട്ടെ?  അപ്പൊ വിട്ടാലോ?  

അമ്മ വിടാത്തത്കൊണ്ടൊന്നുമല്ല അമ്മു.  എനിക്കു തണുപ്പ് പറ്റില്ല.  ഊട്ടിയിലൊക്കെ 

ഭയങ്കര തണുപ്പാണ്.  വല്ലപനിയും വന്നാലേ അമ്മക്കൊല്ലും എന്നെ. അതുകൊണ്ടാ ഞാൻ പോവാത്തത്. 

കല്ല് വെച്ച നുണ ആയതുകൊണ്ട് അവളുടെ മുഖത്തുനോക്കാതെ തന്നെയാണ് പറഞ്ഞതും.



അവളൊന്നു മൂളുക മാത്രം ചെയ്തു.  

പിറ്റേദിവസം ക്ലാസ്സിലേക്ക് വരുമ്പോൾ ഒരു പൊതി തന്നിട്ട്അവളു പറഞ്ഞു  പറഞ്ഞു കുടുക്ക പൊട്ടിച്ചതാ.വിഷു കൈനീട്ടം കിട്ടിയതും അച്ഛൻ തരുന്നതും എല്ലാം ഉണ്ട് ഇതിൽ   ഇതുണ്ടായാൽ  ചിലപ്പോൾ നിനക്കു  ഊട്ടിയിലെ തണുപ്പടിച്ചു പനിപിടിക്കില്ലഎന്നു തോന്നി.  

നിഷ്കളങ്കമായ സ്നേഹമാണ് വെച്ചു നീട്ടുന്നത് .  പക്ഷെ തോന്നിയില്ല വാങ്ങാൻ ഒരുപക്ഷെ നമ്മുടെ കുറവുകൾ മറ്റുള്ളവരെ അറിയക്കരുതെന്ന അമ്മയുടെ സ്വഭാവം പകർന്നുകിട്ടിയതാകാം. 

ആ തീരുമാനത്തിൽ കണ്ണീരിന്റെ നനവ് പടർന്നെങ്കിലും.  മനസിന്റെ ശരികൾ അതായിരുന്നു.  

കാലങ്ങൾ കടന്നുപോയിരിക്കുന്നു.  കഷ്ടപ്പാടുകൾ അധ്വാനം കൊണ്ടു മാഞ്ഞുപോയിരിക്കുന്നു.   

സ്വപനങ്ങളെല്ലാം കൈക്കുള്ളിൽ ഒതുങ്ങിപോയിരിക്കുന്നു.   

എന്നും ഒരുപോലല്ല ജീവിതം.  ചിലപ്പോൾ ഇരുട്ടറയിൽ ഒറ്റപെട്ടുപോകും.  ചിലപ്പോൾ രത്നങ്ങൾ പതിച്ച കൊട്ടാരത്തിൽ കൊണ്ടുചെന്നെത്തിക്കും.  

ജീവിതം ഇപ്പോൾ സമ്പന്നമാണ്.  അമ്മയുടെ കരുതൽ ജീവിതത്തിന്റെ വിജയമാണ്..  അതിനെ നെഞ്ചോടു ചേർത്തു വെക്കുന്നു.  

മഞ്ഞു പെയ്യുന്നുണ്ട്.  ചൂടുള്ള ഒരു കട്ടൻ കാപ്പി ഊതി കുടിച്ചുകൊണ്ട് പഴയ കാലത്തിലേക്ക് എത്തി നോക്കുമ്പോൾ..   

കുടുക്ക പൊട്ടിച്ചവളെ വലതു കൈകൊണ്ടു ചേർത്തു പിടിച്ചു.   അവളുടെ കൈകൊണ്ടു ഇട്ട കട്ടൻകാപ്പി ഊതി കുടിക്കുമ്പോൾ .  അവൾ ചോദിച്ചു.  

ഊട്ടിയിലെ തണുപ്പിൽ ഇപ്പോൾ നിനക്കു പണിക്കുന്നുണ്ടോ ശ്രീ?  

നിറഞ്ഞ മിഴികളിലാൽ..  അവളുടെ സീമന്തരേഖയിൽ ചുംബിക്കുമ്പോൾ..  കാലം തെളിയിക്കുകയായിരുന്നു.  

സ്നേഹം അവഗണിച്ചത് ഇഷ്ടക്കേടുകൊണ്ടല്ല മറിച്ചു. കയ്പുനിറഞ്ഞ ജീവിത സാഹചര്യം കൊണ്ടായിരുന്നുവെന്ന്.  

ആത്മാർത്ഥ സ്നേഹം ശിലകളിൽ കൊത്തിവെച്ചപോലെ കാലങ്ങൾ മായ്ക്കാതെ നിലനിൽക്കപെടുമെന്നു.  

അതിനെ ഞാൻ പേരിട്ടു വിളിച്ചോട്ടെ പ്രണയമെന്നു?  


സ്നേഹപൂർവം 

ശ്രീജിത്ത്‌ ആനന്ദ് 

തൃശ്ശിവപേരൂർ 

Malayalam Story ചുവന്ന തെരുവ്

ചുവന്ന തെരുവ് 

Malayalam Story ചുവന്ന തെരുവ് 

Malayalam Story ചുവന്ന തെരുവ്


തന്റെ അടുത്ത് തളർച്ചയോട് വേർപ്പെട്ടു കിടക്കുന്ന അവനെ ഒന്നു നോക്കി  അഴിഞ്ഞു കിടക്കുന്ന മുടി വാരി ഒതുക്കികെട്ടി  അവിടെ ഇവിടെ പരന്നു  കിടക്കുന്ന  ഉടുതുണി എടുത്ത് അവൾ ദേഹം മറച്ചു.. 

ഇപ്പോ അവളുടെ മനസ്സിൽ എന്താണെന്നു അവൾക്കു പോലും വായിക്കാൻ പറ്റാത്ത അവസ്ഥ..ഏത് വികാരം ആണ് മിന്നി മറയുന്നത് 

 ദേഷ്യം ആണോ അതോ സങ്കടമോ വെറുപ്പോ!

 താൻ ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ച ആൾ.. 

പതിയെ ജനൽപാളി തുറന്നു...

അവൾ ആ തെരുവിലേക്ക് കണ്ണുകൾ  ഓടിച്ചു. 

അവിടെ ഇവിടെ ആയി ഓരോ സ്ത്രീകൾ നില്കുന്നു.. തന്നെ പോലെ ഓരോ തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവർ ആയിരിക്കും ഓരോരുത്തരും... 

ഏതോ ഒരു നിമിഷത്തിൽ ഈ ചുവന്ന തെരുവിന്റെ ഇരുണ്ട ഇടനാഴിയിലൂടെ ഈ ഒറ്റ മുറിയിൽ താൻ എത്തിപെട്ടത് പോലെ 

പെട്ടന്ന് അവളുടെ ഇടുപ്പിൽ രണ്ടു കൈകൾ വലിഞ്ഞു മുറുകി.. 

അവൾ ആ കൈകൾ തട്ടി മാറ്റി.. 

ദിവ്യ... 

നിനക്ക് എന്നോട് ദേഷ്യം ആണോ... 

അവൾ അതിനു മറുപടിയായി ഒന്നു പുഞ്ചിരിച്ചു.. 

തെറ്റാണ് ഞാൻ നിന്നോട് ചെയ്തത് അതിനു ഞാൻ അനുഭവിച്ചു ദിവ്യാ.. 

മാപ്പ് ചോദിക്കാൻ പോലും എനിക്ക് യോഗ്യത ഇല്ല എന്നറിയാം... 

വിഷ്ണു... 

നീ എന്തിനാ എന്നെ തേടി വന്നത് എന്ന് ഞാൻ ചോദിക്കുന്നില്ല കാരണം 

ഇവിടെ,  ഈ ചുവന്ന തെരുവിൽ  വരുന്നത് എന്തിനാണ് എന്ന ചോദ്യത്തിനു ഒരു പ്രസക്തിയില 

ഭോഗിക്കാൻ അല്ലാതെ വേറെ എന്തിന് 

അവൾ ഒന്ന് പുച്ഛിച്ചുകൊണ്ട് പറഞ്ഞു.. 

ദിവ്യ.... എനിക്ക് അറിയാം നിന്നോട് ഞാൻ ചെയ്തത് ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റ് ആണെന്ന്.. 

തെറ്റോ... നീ എന്താ പറയണേ വിഷ്ണു ഇത് തെറ്റാണോ.. 

ഇതു ഒരു തൊഴിൽ അല്ലെ 

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. 

ആ പുഞ്ചിരിക്കുള്ളിൽ ഏതു വികാരം ആണ് അവൾക്കുള്ളത് എന്ന് അവനു മനസിലായില്ല.. 

നീ ഓർക്കുന്നുണ്ടോ വിഷ്ണു... 

പലപ്പോഴും നിന്നോട് ഞാൻ പറഞ്ഞിരുന്ന എന്റെ സ്വപ്നങ്ങൾ... 

പല രാത്രികളിൽ നീയും ഞാനും മാത്രമായ നിമിഷങ്ങൾ... 

ഒരു ഒറ്റ രാത്രി കൊണ്ട് നീ എന്നേ ഈ തെരുവിലേക്ക് വലിച്ചെറിഞ്ഞപോൾ അവസാനിച്ചത് ഒരു അനാഥയായ ഒരു പെൺകുട്ടിയുടെ സ്വപ്‌നങ്ങൾ തകർന്നത്.  

എന്റെ ജീവിതവും സ്വാതന്ത്ര്യവും ആണ് നഷ്ടമയത് 

നിനക്ക് അറിയോ വിഷ്ണു അന്നു നീ എന്നെ ഉപേക്ഷിച്ചു പോയന്ന് മൂന്നാല് ദിവസം ഞാൻ പട്ടിണി ആയിരുന്നു 

ഒട്ടും പരിചയമില്ലാത്ത സ്ഥലം.. 

മനുഷ്യമാംസത്തിന്റെ ചൂടും ചൂരും സംഭോഗത്തിന്റെ കൂടികാഴ്ച്ചയിലേക്ക് സമ്മേളിക്കുന്ന സ്ഥലം. എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ദിനരാത്രികൾ സ്ത്രീ പുരുഷ മൂന്നാംലിംഗ ലൈംഗിക വേഴ്ച്ചകൾ കണ്ടു പേടിച്ച നിമിഷങ്ങൾ.. 

അവസാനം എനിക്കും അതിനു വഴങ്ങേണ്ടി വന്നു..ഒരു നേരത്തെ വിശപ്പ് അടക്കാൻ.. 

അവൾ ആ ടേബിൾ മുകളിൽ ഉള്ള ബോക്സ്‌ എടുത്ത്.. 

durex.. 

ഇതിന്റ മാർക്കറ്റ് വില എത്രയാ വിഷ്ണു... 

ഓ.. 90rs..

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ഈ കൊണ്ടത്തിനു 90 രൂപയുള്ളൂ.. 

അന്ന് വിശപ്പ് അകറ്റാൻ എന്റെ ശരീരത്തിനു കിട്ടിയ വില എന്താ അറിയോ നിനക്ക് 

50 രൂപ... 



വെറും 50 രൂപക്ക് വേണ്ടി ഞാൻ ഈ ജോലിയിൽ പ്രവേശിച്ചു... 

പിന്നെ പലവർക് ഞാൻ എന്റെ ഈ ശരീരം കാഴ്ച്ച വെക്കുമ്പോൾ വാശിയായിരുന്നു... 

നിന്നോടുള്ള വാശി... ഇന്ന് ഈ മുറിക്കുള്ളിൽ കാമം കത്തുന്നവന്റെ ഒരു ആവേശം തീർക്കാൻ ഉള്ള ഒരു വസ്തു ആയി ഞാൻ മാറിയിരിക്കുന്നു... പിന്നെ എല്ലാ പരാക്രമങ്ങളും കഴിഞ്ഞു കിതപോടെ എന്റെ അരികിൽ നിന്നും മാറി കിടക്കുന്നവരെ കാണുമ്പോൾ ഒരു പുച്ഛം ആണ് വെറുപ്... 

പിന്നെ ഒരു രണ്ടു മൂന്നു വട്ടം തേച്ചുകുളിച് അടുത്ത ആൾക്ക് വേണ്ടി കാത്തിരിപ്പ്.. ഇന്ന് എന്റെ ജീവിതശൈലി ഇതാണ്.... 

ഇടയ്ക്കു തോന്നും എന്തിനാ ഈ വാശി എന്ന് എനിക്ക് ഇനി നഷ്ടപെടാൻ ഒന്നും ഇല്ലാലോ എന്നോർത്ത് എല്ലാം അവസാനിപ്പിക്കാം എന്ന് ഒരു തോന്നൽ.. 

ചിലപ്പോൾ ഇവിടെനിന്നൊരു മോചനം ഒരുപക്ഷേ മരണത്തിലൂടെ മാത്രം ആയിരിക്കും.... 

ദിവ്യ.... മതി 

എന്തേ... നിനക്ക് കേൾക്കുമ്പോൾ തന്നെ അറപ്പ് വരുന്നോ അതോ വിഷമം ആകുന്നോ.. അപ്പോ എന്റെ അവസ്ഥയോ.. 

ദിവ്യാ..

അന്നു നിന്റെ പ്രണയം ഞാൻ മനസിലാക്കിയില്ല... എനിക്ക് നിന്നോട് തോന്നിയത് പ്രണയം അല്ല.. 



നിന്റെ വശ്യമായ സൗന്ദര്യം ആണ് എന്നേ നിന്നിലേക് അടുപ്പിച്ചത്.. കാമ കണ്ണിലൂടെ മാത്രമേ ഞാൻ നിന്നിലേക്ക്‌ നോക്കിയിരുന്നത്... 

പണത്തിനു വേണ്ടി മറ്റൊരുവളെ സ്വന്തമാക്കാൻ നിന്നെ ഇവിടെ ഉപേക്ഷിച്ചപോൾ ഞാൻ അറിഞ്ഞിരുന്നില്ല.. പണത്തിനും കാമത്തിനും അപ്പുറമായിരുന്നു നിന്റെ പ്രണയം എന്ന്.. 

അത്‌ അറിഞ്ഞു വന്നപ്പോഴേക്കും വൈകി... 

അവന്റെ കണ്ണുകളിലെ നീർച്ചാൽ അവൾ കാണാത്ത പോലെ നിന്നു.. 

നിന്നെ ചതിച്ചത്തിനു എനിക്ക് കിട്ടി ശിക്ഷ.. 

മതി വിഷ്ണു.. എനിക്ക് ഒന്നും കേൾക്കണം എന്നില്ല.. ഇപ്പോ നിനക്കു പറയാൻ കാണും നിന്നെ ആരൊക്കെയോ കൂടി ചതിച്ചതും പിന്നെ നിന്റെ വിഷമങ്ങളും.. 

എനിക്ക് അതൊന്നും കേൾക്കാൻ താല്പര്യമില്ല... 

കാരണം അന്ന് നീ ഒന്ന് എന്നെ മനസിലാക്കിയിരുന്നെങ്കിൽ... 

ഈ തെരുവിൽ ഉപേക്ഷിക്കാത്തിരുന്നെങ്കിൽ... 

ഞാൻ രക്ഷപെടുമായിരുന്നില്ലേ.. 

ദിവ്യാ... ഞാൻ... 

വിഷ്ണു... 

നീ ഇപ്പോ നിന്റെ സുഖത്തിനു വേണ്ടി ഒരു ശരീരം തേടി വന്നവൻ ആണ് ഞാൻ ശരീരം അതിനു വേണ്ടി വിൽക്കപെടാൻ വിധിച്ചവളും ആണ്... 

അതുകൊണ്ട് നിന്റെ ആവിശ്യം ഞാൻ നിറവേറ്റിയിരിക്കുന്നു നിനക്ക് ഇവിടെന്നു പോകാം.. 

ദിവ്യാ എനിക്ക് പറയാനുള്ളത് ഒന്ന് കേട്ടിരുന്നെങ്കിൽ എന്റെ അവസ്ഥ ഒന്ന് മനസിലാകൂ... പ്ലീസ്.. 

എന്ത് മനസിലാക്കാൻ.. 

എന്തായാലും വിധി എന്ന് സമാധാനിക്ക് നീയും..  ഞാൻ എന്റെ ഈ വിധിയിൽ ഉൾക്കൊണ്ട്‌ ജീവിക്കും പോലെ.. 

എന്റെ ഓരോ മോഹങ്ങളും തകർത്തു കളഞ്ഞവന് കാലം കരുതിവെച്ച വിധി.. 

അത്‌ എന്തു തന്നെ ആയാലും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നില്ല... 

നീ പോകു വിഷ്ണു.. എനിക്ക് ഒന്ന് കിടക്കണം. നല്ല ക്ഷീണം.. .. വൈകിട്ടു ഇനിയും ഇതുപോലെ ഉളവരെ സ്വീകരിക്കേണ്ടതാണ്... 

അവൻ ഒന്നും മിണ്ടാതെ വാതിൽ തുറന്നു.. 

വിഷ്ണു ഒന്ന് നിന്നേ... 

അവൻ തെല്ലു സന്തോഷത്തോടെ അവളെ തിരിഞ്ഞു നോക്കി.. 

അതേയ് ഇവിടെ എന്റെ ശരീരത്തിനു ഒരു ന്യായമായ വില ഉണ്ട് ഇപ്പോ.. 

ആദ്യം വാങ്ങിയ 50 രൂപ അല്ല.. 

അത്‌ പുറത്ത് ഏല്പിക്കാൻ മറക്കണ്ട.. പിന്നെ ഇവിടെന്നു തൃപ്തിയോടെ പോകുമ്പോൾ എന്റെ മാറിൽ കുറച്ചു നോട്ടുകൾ തിരുകി വെക്കാറുണ്ട് വന്നവർ.. 

അത്‌ നീ തരണം എന്നില്ല കാരണം നീ ആയി കിട്ടിയ ജോലി അല്ലെ അപ്പോ നീ ബ്രോക്കർ ഫീസ്‌ ആയി കൂട്ടിക്കോ.. 


അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു.. 

ഈ പുഞ്ചിരി എല്ലാവർക്കും ഞാൻ നൽകുന്നതാണ്.. തൃപ്തിയായി ഈ മുറിക്കുള്ളിൽ നിന്നും ഇറങ്ങുമ്പോൾ ഒരു നന്ദി...

അത്‌ നിനക്കും ബാധകമല്ലേ... 

തിരിച്ചു ഒന്നും പറയാൻ ആകാതെ അവൻ ആ മുറി വിട്ടിറങ്ങി... 

അപ്പോഴും അവൾ കേൾക്കുന്നുണ്ടായിരുന്നു.. അപ്പുറത്തെ ഒറ്റ മുറിയിൽ നിന്നുള്ള ശ്രിൽകാല ശബ്ദങ്ങൾ.. 

ഈ ചുവന്നതെരുവിൽ എത്തിപെട്ട ഏത് വ്യക്തികും പറയാൻ ഉണ്ടാകും ഓരോ കഥകൾ. പ്രണയനൈരശ്യമോ ചതിച്ചതോ മാത്രം ആവണം എന്നില്ല പകരം പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കഥകൾ കൂടി കാണും.. 

The End ...


Friday, August 7, 2020

malayalam love story #ചെമ്പകം

#ചെമ്പകം 

----------------

malayalam short love story 


malayalam short love story


ചെങ്കല്ലിൽ തീർത്ത പഴക്കമേറിയ ചെമ്പകത്തറയിൽ, വെള്ള മുണ്ടിൽ പൊടിയാകാതിരിക്കാൻ  ഒന്ന് ഊതി, ഉണങ്ങി വീണ ഇലകളെ കൈകൊണ്ടു തട്ടി കേറിയിരുന്നു. ചെമ്പകത്തിന്റെ സുഗന്ധം വല്ലാത്ത ഒരുണർവ്വു നൽകുന്നുണ്ട്. 

ചെമ്പകത്തറ ചെമ്പകത്തിന്റെ സുഗന്ധം മാത്രമല്ല പ്രണയത്തിന്റെ സുഗന്ധം കൂടി പരത്തുന്നു എന്ന് തോന്നാതിരിക്കാൻ കഴിയില്ല വല്ലാത്തൊരു അനുഭൂതിയാണ് അപ്പു മനസ്സിൽ ഓർത്തു.. മെസ്സേജുകൾ തുരുതുരെ വരുന്നുണ്ട് ഫോൺ സൈലന്റ് ആക്കി തറയിൽ വച്ചു. 

---------------------------

---------------------------



സ്കൂളിൽ നിന്നും തിരിച്ചു വീട്ടിലെത്തിയാൽ കിട്ടിയത് എന്തേലും കഴിച്ചു തോർത്തുമുണ്ടും,  മാറാൻ ഒരു മുണ്ടും തേഞ്ഞു തീരാറായ സോപ്പും എടുത്തു ഒരോട്ടമാണ് അമ്പലക്കുളത്തിലേക്ക്. കുളികഴിഞ്ഞു നേരെ ചെമ്പകതറയിലേക്ക് അവിടത്തെ കാറ്റിന്റെ കുളിർമ്മ മേലാകെ തഴുകും.  

കാവിവർണ്ണം അണിഞ്ഞ ആകാശത്തിനു താഴെ. കൽവിളക്കിനു പിന്നിലായി അവളെത്തും.. 

തൊഴുതു കഴിഞ്ഞു നേരെ അടിവെച്ചടിവെച്ചു അമ്പലമുറ്റത്തെ പുല്ലുകളെ നോവിക്കാതെ കൊലുസിന്റെ താളത്തിൽ അവൾ നടന്നു വരും പട്ടുപാവാട ഒരു കൈകൊണ്ടു പിടിച്ചു മറുകയ്യിൽ പ്രസാദവുമായി... പാവാട അവൾക്കു പിന്നിലായി പുല്കൊടികളെ തഴുകി കൊണ്ടിരിക്കുകകയാവും. 

ചെമ്പകത്തറ എത്താൻ നേരത്തു കള്ളച്ചിരിയോടെ  മുഖത്തേക്ക് നോക്കി. 

കേറണില്ലേ അപ്പ്വേട്ടാ? 

നീ പ്രാർത്ഥിക്കണ് ണ്ടല്ലോ , അപ്പൊ പൊറത്തു ഞാനും കൂടി ണ്ട് ന്നു പറഞ്ഞാപ്പോരേ? 


കളിയാക്കാതെ പോയി വാ.. ന്നിട്ട് കൊറച്ച് മൊട്ട് പറച്ചു തര്വോ നിക്ക്? 

അതിനെന്താ താരാലോ, അമ്പലത്തിൽ കേറണില്ലാ.. നീ ലീവാകുമ്പോൾ ഞാൻ കേറിക്കോളാം ട്ടോ, 

അപ്പു പൊട്ടി ചിരിച്ചു 

ന്നാ കേറണ്ട, തെല്ലു ദേഷ്യത്തിൽ 

അടുത്തേക്ക് നീങ്ങി നിന്നു ചന്ദനം മോതിരവിരലിൽ മെല്ലെ എടുത്ത് നെറ്റിയിൽ തൊടുവിച്ചു..കുറച്ചു കഴുത്തിലും കയ്യിൽ ബാക്കി വന്ന പ്രസാദം കറുത്ത ചരടിൽ കഴുത്തിൽ തൂങ്ങികിടക്കുന്ന രുദ്രാക്ഷത്തിലും പുരട്ടി . ചെമ്പകത്തിന്റെ ഗന്ധം അമ്പലത്തിന്റെ മതിൽ കെട്ടു മുഴുവൻ നിറയുകയാണ്.. 

അപ്പു മെല്ലെ ഏഴുന്നേറ്റ്  വെള്ളപ്പാണ്ടുപിടിച്ചു കിടക്കുന്ന ചെമ്പകമരത്തിലേക്ക് വലിഞ്ഞു കയറി. 

ദാ അവിടെ 

എവിടെ? 

ദാ അപ്പ്വേട്ടന്റെ നേരെ മുന്നിൽ 

പട്ടുപാവാടക്കാരി ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു. 

അപ്പു അവളുടെ കുസൃതി നിറഞ്ഞ കൊഞ്ചലുകൾ കണ്ട് പുല്ലിലേക്കും അവളുടെ ദേഹത്തേക്കും ചെമ്പകപ്പൂവുകളും മൊട്ടുകളും ചൊരിഞ്ഞു കൊണ്ടിരുന്നു..

കണ്ണുകളിൽ അവൾ മാത്രം മനസ്സിൽ ചെമ്പകപ്പൂമണം... 

------------------------------

എന്ന ഇനി തിരിച്ച്‌ ? 

അപ്പു സ്ഥലകാല ബോധം വീണ്ടെടുത്തു. തോളിലെ തോർത്തുമുണ്ട് ഒന്ന് കുടഞ്ഞുകൊണ്ട്  തന്നെ നോക്കി നിൽക്കുവാന് വാസുഏട്ടൻ. 

"നാളെ പൂവും വാസ്വേട്ടാ.." 

"എങ്ങനെ ണ്ട് കുട്ട്യേ അവടെ പണിയൊക്കെ? "

"കൊഴപ്പം ഇല്ല വാസ്വേട്ടാ, അങ്ങനെ പോണ്. "

"ഇവിടെ പേപ്പറിൽ ഓരോന്ന് കാണുബോ ആദ്യം നിന്നെയ ഓർക്ക... ദേവീനോട് പ്രാര്ഥിക്കാറുണ്ട് ട്ടോ. "

"കേറണില്ലേ  ഉള്ളിലേക്ക്?"

  വാസു ചോദിച്ചു.

"ഇല്ല കുറച്ചു നേരം ഇവിടെ ഇരുന്ന് മനസ്സൊന്നു തണുക്കട്ടെ. അടുത്ത ലീവ് വരെ ഈ ചെമ്പക ത്തറല്ലേവാസ്വേട്ടാ  ഊർജ്ജം തരണത്.".   

"അടുത്ത ലീവിന് വരുമ്പോ ഈ തറ ഇവിടെ ണ്ടാവില്ല ട്ടോ... പുതിയ കമ്മറ്റിക്കാരാണ് ഇവിടെ സ്റ്റേജ് പണിയാൻ പോണ്...". 

അപ്പുവിന് ഉള്ളിൽ ഒരുപാട് മുറിവേറ്റപോലെ തോന്നി വെട്ടരുത് എന്ന് പറയണം എന്നുണ്ട്. ഓർമ്മകൾ ഇവിടെ മാത്രമാണുള്ളത്. 

"നീ ഒരു രണ്ടു മൂന്ന് മൊട്ട് ഇങ്ങട്ട് പറച്ചേ? "

"ആർക്കാ വാസ്വേട്ട ചെമ്പകപ്പൂവ്? "

"അമ്മൂന്റെ കുട്ടി ഇവടെ നിന്ന പടിക്കണേ അവള് ഉള്ളിലുണ്ട്..." 

"അമ്മു ഏടെയാ ? "

"ഓള്  ഓന്റെ കൂടെ ഗൾഫിലാ... കുഞ്ഞിനെ ഇവടെ നിർത്തി. ഞങ്ങക്കും ഒരു കൂട്ടാവല്ലോ.. "

ഒരു കുഞ്ഞ്പട്ടുപാവാടക്കാരി കൊലുസിന്റെ താളത്തിൽ ഇറങ്ങി വന്നു.. 

അപ്പു ചെമ്പകത്തിൽ കഷ്ടപ്പെട്ട് വലിഞ്ഞു കേറി രണ്ടുമൂന്നു പൂവുകൾ പൊട്ടിച്ചു താഴെ ഇട്ടു... 

കുഞ്ഞ്പട്ടുപാവാടക്കാരി കിലുകിലാ ചിരിച്ചു പൂവുകൾ പെറുക്കിയെടുത്തു... 

മുത്തശ്ശനോടൊപ്പം നടന്നു..... 

അപ്പു ചെമ്പകപ്പൂമണം ആവോളം ശ്വസിച്ചു.... അവിടമാകെ കുളിരർകാറ്റിൽ ഗന്ധം പടർന്നു അമ്പലമുറ്റത്തെ കൽവിളക്കുകൾ തെളിഞ്ഞു..നാളെ യാത്രയാണ് ചെമ്പകപ്പൂ ഗന്ധം ഇല്ലാത്ത മഞ്ഞിൻ പട്ടു പുതച്ചു കിടക്കുന്ന താഴ്‌വരയിലേക്ക്.....

പട്ടാള യൂണിഫോമിൽ ഒളിപ്പിച്ചു വക്കാൻ,  ഒരുപിടി ഓർമകളും പിന്നെ ഒരു ചെമ്പക പൂവുമായി.... 

സ്‌നേഹപൂർവ്വം, 

                         --  കെ ആർ -- 

Malayalam Love Story എന്റെ കാന്താരി

Malayalam Love Story എന്റെ കാന്താരി

Malayalam Love Story എന്റെ കാന്താരി



എന്തിനെന്നു പോലും അറിയാതെ കോളേജിൽ പോയിരുന്ന ദിവസങ്ങളിൽ ഒന്നിലാണ് ഞാൻ അവളെ ആദ്യം കണ്ടത്- എന്റെ കാന്താരിയെ. ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് കുറുമ്പ് ഒപ്പിക്കുന്ന അവളെ ഒന്നു ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു കോളേജിലല്ലെങ്കിലും ഒരേ ബസ്സിലെ യാത്രക്കാർ എന്ന നിലക്ക് ഒന്ന് പരിചയപ്പെടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. മനസ്സിൽ ധൈര്യം ആവശ്യത്തിലേറെ ഉണ്ടായിരുന്നെങ്കിലും സംസാരിക്കാൻ ഒരു വിഷയം കിട്ടിയിരുന്നില്ല.ആവശ്യത്തിന് തിരക്കുള്ള ബസ്സിൽ ഒരിക്കലും സീറ്റ് കിട്ടാതിരുന്നത് എന്നും അവളുടെ അടുത്ത് പോയി നിക്കാൻ എന്നെ നിർബന്ധിച്ചു. അങ്ങനെ ഒരു ദിവസം എന്നും കാണുന്ന കൂട്ടുകാരിയെ കൂടെ കാണാതെ വന്നപ്പോഴാണ് സംസാരിക്കാമെന്ന് വിചാരിച്ചത്. എന്താ പറയേണ്ടതെന്ന് ഒരു നിശ്ചയോവില്ല. വെറുതെ കേറി പരിചയപ്പെടാൻ പോയാൽ വെറും കോഴി ആണെന്ന് വിചാരിച്ചാലോ..

" എഡോ തന്റെ കൂട്ടുകാരിക്ക് ലൈൻ ഉണ്ടോ?"

"ലൈൻ ഇല്ലേലും രണ്ട് ചേട്ടന്മാരുണ്ട് ചേട്ടാ, വിട്ടേക്ക് .."

അത് പറയുമ്പോൾ അവളുടെ കണ്ണിലെ കുസൃതി ആദ്യമായി ഞാൻ കണ്ടു. ആ ലൈൻ അന്വേഷണത്തിൽ തുടങ്ങിയ പരിചയം സൗഹൃദത്തിലേക്ക് വളർന്നിട്ടും അവളുടെ മുൻപിൽ മനസ്സ് തുറക്കാനുള്ള ധൈര്യമില്ലായിരുന്നു. എല്ലാവരെയുംപോലെ സൗഹൃദം നഷ്ടപ്പെടുമോ എന്ന ഭയം. പിന്നീട് എന്നും അവൾ പോകുന്ന ബസിനു പോകുന്നതും അവളുടെ സീറ്റിനു തൊട്ടടുത്ത് തന്നെ നിന്ന് അവളുടെ കുറുമ്പ് കാണുന്നതും മാത്രമായി എന്റെ ഏറ്റവും വല്യ സന്തോഷം. ആ കണ്ണുകളിലെ തിളക്കം എനിക്ക് ഒരിക്കലും നഷ്ടപ്പെടുത്താനാവില്ലെന്നു തിരിച്ചറിയാൻ ക്ലാസ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. വീണ്ടും കാണാൻ ഒരു വഴിയുമില്ലാതെ വിഷമിച്ചിരുന്നപ്പോഴാണ് പിജി പഠിക്കാൻ അവൾ എന്റെ കോളേജിൽ തന്നെ വരുന്നത്. വല്ലാത്ത ഒരു അനുഭൂതിയായിരുന്നു എനിക്ക്. അവളിലെ പെണ്ണിനെ, കുറുമ്പത്തിയെ , എല്ലാം ഞാൻ അറിയുകയായിരുന്നു. സംസാരിക്കാൻ ഒരാൾ എന്നതിനപ്പുറം എന്നും വഴക്കുണ്ടാക്കാൻ ഒരിക്കലും പിണങ്ങിപ്പോവില്ലെന്നുറപ്പുള്ള ഒരു സൗഹൃദമായിരുന്നു എനിക്ക് അവൾ. ചീത്ത പറഞ്ഞാൽ പറഞ്ഞത് ചീത്ത ആണെന്ന് മനസ്സിലാക്കാനുള്ള ബോധം പോലുമില്ലാത്ത പൊട്ടത്തി. മറ്റാരും സ്വന്തമാക്കാതിരിക്കാൻ ആരെയും അടുപ്പിക്കാതെ എന്റെ സ്വാർത്ഥതയുടെ ചട്ടയിൽ ഞാൻ അവളെ സംരക്ഷിച്ചു. ഒടുക്കം കൈവിട്ടു പോകുമോ എന്ന പേടി കൂടി വന്നപ്പോഴാണ് മനസ്സിലെ ഇഷ്ടം തുറന്നു പറയാൻ തീരുമാനിച്ചത്. എന്റേതാകാൻ അവൾ സമ്മതം മൂളിയ നിമിഷം ഇന്നും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. സ്വർഗം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്. രണ്ട് വീട്ടിൽ നിന്നും സമ്മതം കൂടി കിട്ടിയപ്പോൾ ആ തിളങ്ങുന്ന കണ്ണുകൾ ഇനി എന്നും എനിക്ക് തന്നെ സ്വന്തമാണെന്ന്, എന്റെ മധുരിക്കുന്ന കാന്താരിയെ മാറ്റരും കൊണ്ടോവില്ലെന്നു ഞാൻ ഉറപ്പിച്ചു.

പ്രണയത്തിന്റെ നാളുകളിലൊന്നും അവൾ എന്റെ വീട്ടിലേക്ക് വരാൻ തയ്യാറായിരുന്നില്ല. എത്ര വിളിച്ചാലും സമയമുണ്ടല്ലോ, ഞാൻ എന്നും നിന്റെ കൂടെ ഇല്ലേ എന്ന് മാത്രം പറയും. അതുകൊണ്ട് തന്നെ അന്ന് ഞാൻ വീട്ടിലേക്ക് വരട്ടെ എന്ന് ഇങ്ങോട്ട് ചോദിച്ചപ്പോൾ മനസ്സിലുണ്ടായ സന്തോഷത്തിനു അതിരുകളില്ലായിരുന്നു. വന്നു കുറച്ച് സമയത്തിനുള്ളിൽ തന്നെ വീട്ടിലെ എല്ലാവരുടെയും എല്ലാം ആയി അവൾ മാറി. അവളുടെ സാന്നിധ്യം എന്നും അവിടെ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിച്ചു. വീട്ടിലെ തിരക്കിനിടക്ക് ഒന്ന് ഒറ്റക്ക് കിട്ടിയപ്പോൾ തലക്കിട്ട് ഒരു കൊട്ട് കൊടുത്തിട്ട് ഞാൻ ചോദിച്ചു:

"എന്തേ ഇപ്പോ പെട്ടെന്ന് വീടൊക്കെ കാണാൻ ആഗ്രഹം? ഇത്രേം നാളും എന്നാ ജാഡയാരുന്നു?"

"അത് ചുമ്മാ.. എല്ലാരേം ഒന്ന് കാണാൻ തോന്നി."

"എന്താ പെണ്ണേ.. ഇന്ന് വല്യ സന്തോഷത്തിലാണല്ലോ.."

"കലാശക്കൊട്ടാണെന്ന് കൂട്ടിക്കോ മാഷേ .." ഇതിനിതെന്തു പ്രാന്താണെന്ന് ഓർത്തു തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോൾ എന്റെ കൈയിൽ പിടിച്ച് നിർത്തിയിട്ട് അവൾ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. "ഞാൻ കഴിഞ്ഞ ആഴ്ച ഒന്ന് തലകറങ്ങി വീണ കാര്യം പറഞ്ഞിരുന്നില്ലേ?"

"അത് സമയത്ത് വെല്ലോം തിന്നണം. അല്ലാതെ മെലിയാനാണെന്നും പറഞ്ഞു തിന്നാതിരുന്നാ ഇങ്ങനെ ഒക്കെ നടക്കും."

"എന്നാലേ .. അത് കഴിക്കാത്തേന്റെ അല്ല.." "പിന്നെ?"

കണ്ണുകൾ നിറഞ്ഞിട്ടും ചുണ്ടിൽ പുഞ്ചിരി ഉണ്ട്. അവളെ അങ്ങനെ കണ്ടത് ടെൻഷൻ കൂട്ടിയതേ ഉള്ളൂ..

"ഇന്നലെയാ റിപ്പോർട്ട് വന്നത്. കാൻസർ ആണ്. ലാസ്റ്റ് സ്റ്റേജ് ആ..ഇനിയൊന്നും ചെയ്യാനില്ലന്ന് .."

പറഞ്ഞത് എന്താന്ന് മനസ്സിലാകാത്തതുപോലെ ഞാൻ അവളെ നോക്കി നിന്നതേ ഉള്ളു. എത്ര സിമ്പിൾ ആയിട്ടാ പെണ്ണ് പറയുന്നേ..തല പെരുക്കുന്നത് പോലെ തോന്നി. ഇങ്ങനെ ഒരവസ്ഥ.. എന്റെ കാന്താരി പുകയാൻ തുടങ്ങിയിരിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്തതുപോലെ, ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതുപോലെയുള്ള പുകച്ചിൽ.. എന്റെ കണ്ണ് നിറഞ്ഞു വന്നു.

"ഈ കണ്ണ് ഒരിക്കലും നിറയരുതെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. എനിക്ക് ഒട്ടും സമയമില്ല. ഞാൻ ഉടനെ പോകും. നിന്നെ ഒറ്റക്കാക്കീട്ട് തന്നെ പോകും. അതുവരെയെങ്കിലും ഈ കണ്ണ് നിറയരുത്. പിന്നെ ഇവിടെ ആരും ഇത് ഇപ്പോ അറിയണ്ട. വെറുതെ എന്തിനാ എല്ലാരേം വിഷമിപ്പിക്കുന്നേ.."

അമ്മയുടെ വിളി കേട്ടപ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ കണ്ണ് തുടച്ച് ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടിക്കയറിയ എന്റെ പെണ്ണ് തന്നെ, എന്നെ ഏറ്റവും സന്തോഷിപ്പിച്ചിരുന്നവൾ തന്നെ, ഇന്ന് എനിക്ക് ഏറ്റവും വല്യ വേദനയായി മാറിയിരിക്കുന്നു. അവളുടെ കണ്ണിലെ തിളക്കം കുറഞ്ഞിട്ടും എനിക്ക് എന്തുകൊണ്ടാണ് അത് മനസ്സിലാകാതെ പോയത്? അത്രയും വല്യ വേദന ആരെയും അറിയിക്കാതെ ഉള്ളിൽ കൊണ്ടുനടന്ന് അവൾ എനിക്ക് മുൻപിൽ ഒരു അത്ഭുതമായി മാറിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു, എന്റേതാകുമെന്ന് ഞാൻ ഉറപ്പിച്ചവൾ ഒരിക്കലും എന്റേതാകില്ല എന്ന സത്യം. അവൾക്കായി കാത്തിരിക്കുന്ന വിധി മറ്റൊന്നാണെന്ന സത്യം. എഴുന്നേറ്റ് നടക്കാൻ അവൾക്ക് സാധിച്ചിരുന്ന സമയം വരെ അവളുടെ ഓരോ ആഗ്രഹങ്ങളായി ഞാൻ നടത്തിക്കൊടുത്തു.

ആശുപത്രി വരാന്തയിൽ അവളുടെ അച്ഛനോടും അമ്മയോടും ഒപ്പം ഞാനും അവളുട ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ച് കാത്തിരുന്നു. ഓരോ തവണ അവളെ കാണുമ്പോഴും ഉള്ളു പിടയുകയായിരുന്നു. എന്റെ കാന്താരി വാടാൻ തുടങ്ങിയിരിക്കുന്നു. ആ കണ്ണുകളിലെ തിളക്കം എനിക്ക് നഷ്ടമാകാൻ തുടങ്ങിയിരിക്കുന്നു. വേദനയുടെ മൂർദ്ധന്യാവസ്ഥയിൽ അവളെ ഒറ്റക്കാക്കാൻ സാധിക്കാതെ ആ താലി അവളുടെ കഴുത്തിൽ കെട്ടുമ്പോൾ എന്റെ കൈകൾ വിറച്ചിരുന്നു. വേദന സഹിക്കാനാവാതെ അവളെ താങ്ങിയ എന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് "എന്നെ ഒന്ന് കൊന്നു താ ചേട്ടായി"എന്ന് പറഞ്ഞ് അവൾ നിലവിളിക്കുമ്പോൾ എന്റെ ഒപ്പം ആ വാർഡിലെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ഒടുക്കം വെള്ള പുതച്ച് കൊണ്ടുവന്ന അവളുടെ ശരീത്തിൽ ചുറ്റിപ്പിടിച്ച്, നെഞ്ചിൽ തല വെച്ച്, അത്ര നാളും അവൾ കാണാതെ ഞാൻ സൂക്ഷിച്ചിരുന്ന കണ്ണീരും സങ്കടങ്ങളും ഒഴുക്കി കളഞ്ഞപ്പോൾ അവളുടെ നല്ല ഓർമ്മകൾ എന്നെ തഴുകിക്കൊണ്ടിരുന്നു. ആദ്യമായി ആ കവിളിൽ ഞാൻ ചുംബിച്ചപ്പോഴും ഒന്നും മിണ്ടാതെ, കണ്ണ് തുറന്നൊന്നു നോക്കുക കൂടി ചെയ്യാതെ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അവൾ വെറുതെ കിടന്നതേയുള്ളു. "വെറും ഒരു കാമുകിയല്ല, ഞാൻ താലി കെട്ടിയ എന്റെ പെണ്ണായിരുന്നു അവൾ" എന്ന എന്റെ മറുപടിക്ക് മുൻപിൽ മറ്റൊരു വിവാഹത്തിനായി എന്നെ നിർബന്ധിച്ചിരുന്ന എല്ലാവരുടെയും നാവടങ്ങി.

ഇന്ന്, ഇത്രയും നാളുകൾക്കുശേഷവും നിന്നെപ്പോലെ ഒരു കാന്താരിയെ കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല പെണ്ണേ... മറക്കില്ല, കൂടെ കാണുമെന്ന എന്റെ വാക്ക് നീ പോലും അറിയാതെ ഞാൻ പാലിച്ചുകൊണ്ടിരിക്കുകയാണ്.... 

malayalam love story ഞങ്ങളുടെ പ്രണയം

ഞങ്ങളുടെ പ്രണയം ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയിട്ടു  വന്നപ്പോൾ മുതൽ എന്തോ ഒരു മൂഡ് ഓഫായിരുന്നു.....  അവളുടെ കലപില ശബ്ദമില്ലാതെ ...